ചെന്നൈ പ്രളയം; നാൽക്കാലികൾ പാർപ്പിടമില്ലാതെ ദുരിതത്തിൽ

ചെന്നൈ: ചുഴലിക്കാറ്റും അതിന്റെ അനന്തരഫലങ്ങളും എല്ലാവരുടെയും ജീവിതം ദുസ്സഹമാക്കി.

എന്നാൽ നഗരത്തിലെ വളർത്തുമൃഗങ്ങളുടെ ഉടമകൾക്ക് ഒരു അധിക പ്രശ്നമായി അവശേഷിക്കുകയാണ്.

വെള്ളം ഉയർന്നതോടെ ആളുകളെ ഒഴിപ്പിക്കുന്ന സമയത്ത് അവരുടെ വളർത്തുമൃഗങ്ങൾക്ക് താമസസൗകര്യം കണ്ടെത്തുന്നത് ആണ് ളർത്തുമൃഗങ്ങളുടെ ഉടമകൾ നേരിടുന്ന പ്രധാന പ്രശ്നം .

നഗരത്തിലെ സമ്പന്നരുടെ, വളർത്തുമൃഗങ്ങൾക്ക് അനുയോജ്യമായ നക്ഷത്ര ഹോട്ടലുകൾ പോലുള്ള പേടി കെയർ സെന്ററുകളിൽ പോകാനുള്ള അവസരമുണ്ട്, എന്നാൽ സാദാരണക്കാരായ ആളുകൾക്ക് ഇത് മുതലാകുകയില്ല.

പ്രളയം ആരംഭിച്ച സമയം സമ്പന്നരായ ഉടമകൾ വളർത്തുമൃഗങ്ങളുമായി എത്തുന്നത് കണക്കിലാക്കി പല പേടി ഷോപ്പുകളും അവരുടെ കെട്ടിടത്തിലെ ഒരു നില മുഴുവൻ സജ്ജമാക്കിയിരുന്നതായാണ് റിപ്പോർട്ട്.

വളർത്തുമൃഗങ്ങൾക്ക് പ്രത്യേക കിടക്കകളും പ്രത്യേക മെനുവും കളിപ്പാട്ടങ്ങളും അവിടെ നൽകിയിട്ടുണ്ട്.

എന്നാൽ അത്തരം ഹോട്ടലുകൾക്ക് പ്രതിദിനം ഒരു വളർത്തുമൃഗത്തിന് 1,000 രൂപയോളമാണ് ചിലവാകും, എല്ലാവർക്കും അത് താങ്ങാൻ കഴിയില്ല. കൂടാതെ, പല ഹോട്ടലുകളിലും ചെറിയ നായ്ക്കളെ മാത്രമേ അനുവദിക്കൂ.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

വെള്ളപ്പൊക്കത്തിന് മുമ്പ് നഗരം വിട്ട് വളർത്തുമൃഗങ്ങളുമായി അടുത്തുള്ള നഗരങ്ങളിലേക്ക് പോയവരുണ്ട്, എന്നാൽ ഭൂരിഭാഗം പേർക്കും സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീടുകളിലേക്ക് മാറുക എന്നത് മാത്രമാണ് ഏക പോംവഴി.

എന്നാൽ വെള്ളപ്പൊക്കത്തിൽ വീടൊഴിയേണ്ടി വന്നപ്പോൾ ട്രാക്ടറുകളിൽ പലർക്കും കയറേണ്ടിയതായി വന്നു.

ട്രാക്ടറുകൾ ആദ്യം മുതിർന്നവരെയും കുട്ടികളെയും കയറ്റി. എല്ലാവരെയും കയറ്റിയ ശേഷം, , വളർത്തുമൃഗങ്ങളുടെ രക്ഷിതാക്കൾക്ക് അവരുടെ വളർത്തുമൃഗങ്ങൾക്കൊപ്പം ട്രാക്ടറുകളി പ്രവേശിക്കാൻ അനുമതി നൽകി.

മിക്കവാറും ഒരു ഉടമയും അവരുടെ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു.

എന്നാൽ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നോക്കാൻ ആരുമില്ല.

എത്ര ശ്രമിച്ചാലും മൃഗങ്ങളും മരിക്കാറുണ്ടെന്നും തമിഴ്‌നാട് ആനിമൽ വെൽഫെയർ ബോർഡിലെ ( TNAWB ) ശ്രുതി വിനോദ് രാജ് പറയുന്നു.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

നായ്ക്കൾക്ക് നീന്താൻ അറിയാമെങ്കിലും, ധാരാളം നായ്ക്കുട്ടികളാണ് പ്രതിസന്ധിഘട്ടങ്ങളിൽ മരിക്കുന്നത്.

സുരക്ഷിത സ്ഥാനത്തേക്ക് നീന്തുന്ന നായ്ക്കൾ പോലും ഭക്ഷണത്തിന്റെ അഭാവം മൂലം തളർന്നുപോകുകായും ചാവുകയുമാണ് പതിവ് എന്നും, ശ്രുതി പറയുന്നു.

ദിവസങ്ങളോളം നഗരം വെള്ളത്തിൽമുങ്ങിയതോടെ ഇത്തവണ സ്ഥിതി മോശമായിരുന്നു. നായ്ക്കൾക്കുള്ള ഭക്ഷണം അവർക്ക് കഴിയുന്നത്ര വേഗത്തിൽ തെരുവുകളിൽ കൊണ്ടുചെന്ന് വിതരണം ചെയ്തു.

അലഞ്ഞുതിരിയുന്ന കന്നുകാലികളെ സംബന്ധിച്ചിടത്തോളം, അവയെ സംരക്ഷിക്കാൻ ആളുകൾ ഉണ്ട് അവയുടെ ഉടമസ്ഥർ ഏതു പ്രതിസന്ധിയിലും അവരോടൊപ്പം സ്വയം നിൽക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്യുകായും ചെയ്യുന്നുണ്ട്.

ബ്ലൂ ക്രോസ് ടീം അംഗങ്ങൾ, വെള്ളപ്പൊക്ക സമയത്ത് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഫാമുകൾ സന്ദർശിച്ച് ഉടമകൾ കെട്ടിയ്യിട്ടിട്ടുള്ള പശുക്കളെയും ആടുകളെയും അഴിക്കുന്നത് പതിവാണ്.

ശേഷം അവരെ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റി കെട്ടും. എന്നാൽ നിരവധി മൃഗങ്ങളാണ് പ്രതിസന്ധിഘട്ടങ്ങളിൽ ചത്തുപോകുന്നത്,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts