കാറിനുള്ളിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: കുടക് ജില്ലയിലെ കുശാലനഗർ താലൂക്കിലെ ആനേക്കാടിന് സമീപം നിർത്തിയിട്ട കാറിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി.

മണ്ഡ്യ ജില്ല പാണ്ഡവപുര ശിവല്ലി ഗ്രാമത്തിൽ ഡോ. സതീഷ് (47) ആണ് മരണപ്പെട്ടത് .

സംസ്ഥാനത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കുന്ന ലിംഗാന്വേഷണ കേസുമായി (ഭ്രൂണഹത്യ കേസ്) സതീഷിൻറെ പേര് ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.

അതുകൊണ്ട് തന്നെ അന്വേഷണം ഭയന്ന് സംഭവത്തിൽ ആത്മഹത്യ ചെയ്തതാണോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.

ദേശീയ പാത 275ൽ ചുവന്ന കാറിലാണ് സതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൈസൂരു ജില്ലയിലെ ഹുൻസൂർ താലൂക്കിലെ കോൺസൂർ ആശുപത്രിയിലെ ഡോക്ടറായിരുന്നു ഡോ. സതീഷ്.

  സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം

ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന സതീഷിന് ഹൃദയാഘാതം ഉണ്ടായതാണോ അതോ ആത്മഹത്യ ചെയ്തതാണോ എന്നുള്ള, ഇരട്ട ചോദ്യങ്ങൾ ആണ് ഇപ്പോൾ ഉയർന്നുവരുന്നത് .

ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

മൈസൂരിലെ കോൺസൂർ സർക്കാർ ആശുപത്രിയിൽ കരാറടിസ്ഥാനത്തിൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു സതീഷ്.

അടുത്തിടെ പുറത്തുവന്ന 1500 ഭ്രൂണഹത്യക്കേസിൽ സതീഷിന്റെ പേര് ഉന്നയിക്കപ്പെട്ടിരുന്നു.

ഈ കേസിൽ നിരവധി ഡോക്ടർമാരും ലാബ് ടെക്നീഷ്യൻമാരും ഏജന്റുമാരും അറസ്റ്റിലായിട്ടുണ്ട്.

  കല്യാൺ സ്റ്റേഷൻ ഫ്ലൈഓവർ നിർമാണത്തിൽ നിർണായക പുരോഗതി; ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ബെംഗളൂരു

ചോദ്യം ചെയ്യലിൽ ഒരാൾ സതീഷിന്റെ പേര് പറഞ്ഞതായാണ് റിപ്പോർട്ട്.

സംസ്ഥാന സർക്കാർ ഇപ്പോൾ ഭ്രൂണഹത്യ കേസ് സിഐഡിക്ക് കൈമാറി. പിടിക്കപ്പെടുമെന്ന ഭയം മൂലമാകാം ഡോക്ടർ സതീഷ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ
[masterslider id="10"]

Related posts