ബെംഗളൂരുവിൽ കന്നഡ-തമിഴ് ഗാനങ്ങളെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന മേളയിൽ കന്നഡ, തമിഴ് ഗാനങ്ങൾ ആലപിക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ തമ്മിലുള്ള വഴക്ക് കൊലപാതകത്തിൽ കലാശിച്ചു.

ബംഗളൂരുവിലെ ലിംഗരാജപുര മേളയിൽ ഡിജെയിൽ ഏത് ഗാനം ആലപിക്കണമെന്ന് തർക്കിച്ചതിനെ തുടർന്ന് ലേഔട്ടിലെ താമസക്കാരനായ പ്രവീണിനെ സുഹൃത്ത് ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീൺ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.

ബാനസവാടിക്ക് സമീപം ഒരു മേളയ്ക്കിടെ സുഹൃത്തുക്കൾ തമ്മിൽ വഴക്കുണ്ടായി. മേളയിൽ ആലപിച്ച തമിഴ്, കന്നഡ ഗാനങ്ങളെ ചൊല്ലിയാണ് സംഘം വഴക്കിട്ടത്.

  ഔട്ടർ റിംഗ് റോഡിൽ ബസ് മുൻഗണനാ പാതകൾ തിരിച്ചുവരുന്നു; കൂടാതെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ വിപുലമായ പദ്ധതികൾ

വഴക്കിനിടെ പ്രവീൺ സുഹൃത്തിലൊരാളെ ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിച്ചു. അതേ ഹെൽമറ്റ് ഉപയോഗിച്ച് അവർ അവനെ തിരിച്ചും മർദ്ദിച്ചു. തലയ്ക്ക് പരിക്കേറ്റ പ്രവീൺ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു.

കേസുമായി ബന്ധപ്പെട്ട് സുന്ദർ, അർമുഖം, പ്രഭു എന്നിവരെ അറസ്റ്റ് ചെയ്തതായി ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ഡി ദേവരാജ പറഞ്ഞു.

മരിച്ച പ്രവീൺ നഗരത്തിൽ ഡെലിവറി ബോയി ആയി ജോലി ചെയ്തു വരികയായിരുന്നു. ഇയാൾ മുമ്പ് പലതവണ സുഹൃത്തുക്കളുമായി വഴക്കിട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 2021-ൽ അദ്ദേഹം ട്രാഫിക് പോലീസുമായി വഴക്കിട്ട, സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആശ്വാസം: ക്ഷാമബത്ത 1.50 ശതമാനം വർദ്ധിപ്പിച്ചു
[masterslider id="10"]

Related posts