കാവേരി നദീജല തർക്കം; ഇന്ന് ബെംഗളൂരു ദേശീയ പാത ഉപരോധിക്കും

ബെംഗളൂരു : കാവേരി നദീജല പ്രശ്‌നത്തിൽ കന്നഡ അനുകൂല സംഘടന ഇന്ന് ബെംഗളൂരുവിലെ ഹോസ്‌കോട്ട് ടോളിന് സമീപം ദേശീയപാത ഉപരോധിക്കുമെന്ന് കന്നഡ അനുകൂല പ്രവർത്തകൻ വാട്ടാൽ നാഗരാജ് അറിയിച്ചു.

ജലപ്രശ്നത്തിൽ പ്രതിഷേധിച്ച കന്നഡ അനുകൂല സംഘടനകളെ മാണ്ഡ്യ പോലീസ് കഴിഞ്ഞ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.

കാവേരി നദിയാണ് കര്ണാടക തമിഴ്നാട് എന്നീ രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ പ്രധാന ഉപജീവന സ്രോതസ്സായി കാണുന്നത്. എന്നാൽ കാവേരി നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് കർണാടകയും തമിഴ്‌നാടും സർക്കാരുകൾ തമ്മിൽ കടുത്ത തർക്കമാണ് നിലനിൽക്കുന്നത്.

  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

2023 സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 15 വരെ ബിലിഗുണ്ട്ലുവിൽ 3000 ക്യുസെക്‌സ് കാവേരി ജലം വിട്ടുനൽകാൻ കർണാടകയോട് നിർദ്ദേശിച്ച കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ (സിഡബ്ല്യുആർസി) ശുപാർശയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
[masterslider id="10"]

Related posts