സേലത്ത് നിർത്തിയിട്ടിരുന്ന ട്രക്കിൽ ഓമ്‌നി വാൻ ഇടിച്ച് പിഞ്ചു കുഞ്ഞുൾപ്പെടെ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു; ഞെട്ടിക്കുന്ന വിഡിയോ പുറത്ത്

ചെന്നൈ: ബുധനാഴ്ച പുലർച്ചെ ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ സേലത്തേക്ക് പോവുകയായിരുന്ന ഓമ്‌നി വാൻ ഇടിച്ച് ഒരു വയസുള്ള കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറ് പേർ തമിഴ്‌നാട്ടിൽ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.

പളനിസ്വാമി (59), പി പാപ്പാത്തി (47), സെൽവരാജ് (55), മഞ്ജുള (42), അറുമുഖം (49), സഞ്ജന (1) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഡ്രൈവർ വിഘ്നേഷ് ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.

ശങ്കരിക്കടുത്തുള്ള ചിന്നകൗണ്ടനാറിലെ ജംഗ്ഷനിൽ ഹൈവേയിൽ വച്ച് വാഹനത്തിൽ ഇടിച്ച ഓമ്‌നി വാൻ ഡ്രൈവർക്ക് പാർക്കിംഗ് ലൈറ്റുകൾ അണഞ്ഞ ട്രക്ക് ദൃശ്യമായില്ലെന്ന് ഡിഎസ്പി എസ് രാജ പറഞ്ഞു.

  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു

തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലുമോ ആണെങ്കിൽപ്പോലും, ട്രക്ക് ഡ്രൈവർ പാർക്കിംഗ് ലൈറ്റുകൾ ഓണാക്കിയിരിക്കണം അല്ലെങ്കിൽ ഒരു വാഹനം സ്ഥലത്തുണ്ടെന്ന് തിരിച്ചറിയുന്ന ചില അടയാളങ്ങൾ സ്ഥാപിക്കണമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിൽ, പുലർച്ചെ 2.30 ഓടെ അമിത വേഗതയിൽ വന്ന വാൻ ട്രക്കിൽ ഇടിക്കുകയും വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നതും കാണാം.

ട്രക്കിന്റെ ഡ്രൈവർ വാഹനത്തിനുള്ളിൽ ഉറങ്ങിപ്പോയതാണെന്നും ഒരു വാഹനം തന്റെ ട്രക്കിൽ ഇടിച്ചെന്ന് തിരിച്ചറിഞ്ഞയുടൻ അദ്ദേഹം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടുവെന്നും പോലീസ് പറഞ്ഞു.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

ഹൈവേ പോലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം സേലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 304 എ (ഡ്രൈവിങ്ങിനിടെ അശ്രദ്ധമൂലം മരണത്തിന് കാരണമായത്) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് ട്രക്ക് ഡ്രൈവറെ പിടികൂടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
[masterslider id="10"]

Related posts