ഡ്യൂറണ്ട് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി ബെംഗളൂരു എഫ്‌സി

കൊല്‍ക്കത്ത; ഡ്യൂറണ്ട് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി ബെംഗളൂരു എഫ്‌സി. തുടക്കത്തില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയത്. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഗോകുലം കേരള ക്വാര്‍ട്ടറിലേക്ക് മുന്നേറി.

മത്സരത്തിന്റെ തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ആധിപത്യമായിരുന്നു കൊല്‍ക്കത്തയില്‍. യുവ വിദേശ താരം ജസ്റ്റിനിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയില്‍ തന്നെ ലീഡെഡുത്തു. 14ാം മിനിറ്റില്‍ വിപിന്‍ മോഹനന്റെ അസിസ്റ്റ് ജസ്റ്റിന്‍ കൃത്യമായി വലയിലെത്തിച്ചു. ലീഡുയര്‍ത്താന്‍ ഡാനിഷ് ഫാറൂഖിന് ലഭിച്ച അവസരം ലക്ഷ്യത്തിലെത്തിക്കാനായില്ല.

  പ്രവചനാതീതമായി പലപ്പോഴും പെരുമഴ; ടെക് സിറ്റിക്ക് രക്ഷയാകേണ്ട റഡാർ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി

മറുവശത്ത് സുനില്‍ ഛേത്രിയുള്‍പ്പെടെയുള്ള പ്രമുഖരില്ലാതെ പൂര്‍ണമായും റിസേര്‍വ് സ്‌ക്വാഡുമായാണ് ബെംഗളൂരു കളത്തിലിറങ്ങിയത്. 38ാം മിനിറ്റില്‍ തന്നെ ഗോള്‍ മടക്കി ബെംഗളൂരു ഒപ്പമെത്തി. എഡ്മുണ്ട് ലാല്‍റണ്ടികയുടെ വകയായിരുന്നു ഗോള്‍. 52ാം മിനിറ്റില്‍ ആശിഷിലൂടെ ഒരു ഗോള്‍ കൂടെ തിരിച്ചടിച്ച് ബെംഗളൂരു ലീഡെഡുത്തു.

84ാം മിനിറ്റില്‍ മുഹമ്മദ് ഐമന്‍ ബ്ലാസ്‌റ്റേഴ്‌സിനായി സമനില പിടിച്ചു. ഇതിനിടെ ഹോര്‍മിപാം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. ഐഎസ്എല്ലിലെ വിവാദങ്ങളും ട്രാന്‍സ്ഫറുകളും മങ്ങലേല്‍പിച്ചിരിക്കെ ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും നിരാശ.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഗോകുലം കേരള എഫ്‌സിയോട് ബ്ലാസ്‌റ്റേഴ്‌സ് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു മത്സരം സമനിലയിലായതോടെ ഗോകുലം കേരള ആറ് പോയിന്റ് നേടി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ക്വാര്‍ട്ടറിലേക്ക് മുന്നേറി.

  സ്വർണവിലയിൽ വലിയ കുതിച്ചുചാട്ടം: പവന് 10,200 രൂപ വർധിച്ചു

ഗ്രൂപ്പ് സിയില്‍ ബ്ലാസ്‌റ്റേഴ്‌സിനും ബെംഗളൂരുവിനും രണ്ട് പോയിന്റ് വീതമാണുള്ളത്. ടൂര്‍ണമെന്റിലെ അവസാന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെയും ബെംഗളൂരു ഗോകുലം കേരളയെയും നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്
[masterslider id="10"]

Related posts