നഗരത്തിൽ അനധികൃത ഫ്ലെക്സുകളും ബാനറുകളും ഹോർഡിംഗുകളും കർണാടക സർക്കാർ നിരോധിച്ചു.

ബെംഗളൂരു: നഗരത്തിൽ അനധികൃത ഫ്ലെക്സുകളും ബാനറുകളും ഹോർഡിംഗുകളും അനുവദിക്കില്ലെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നിരോധനം നടപ്പാക്കുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു.

നിരോധനം രാഷ്ട്രീയ പാർട്ടികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മത സ്ഥാപനങ്ങൾക്കും ബാധകമാണെന്നും ഇത് വളരെ കർശനമായി നടപ്പാക്കുമെന്നും ഹൈക്കോടതി ഉത്തരവുകൾ ഉദ്ധരിച്ച് ബെംഗളൂരു നഗര വികസനത്തിന്റെ ചുമതലയുള്ള ഡിസിഎം പറഞ്ഞു. മൂന്നോ നാലോ ദിവസത്തിനുള്ളിൽ, ആഗസ്ത് 15-നുള്ളിൽ, ബെംഗളൂരു നഗരം മുഴുവൻ ഫ്ലെക്സുകൾ നിരോധിക്കും.

ഫ്ലെക്സുകൾ സ്ഥാപിക്കാൻ ആരെയും അനുവദിക്കില്ല. അത് എന്റേതോ പാർട്ടിയുടെയോ രാഷ്ട്രീയ നേതാക്കളുടെയോ പ്രതിപക്ഷ പാർട്ടികളുടെയോ ആകട്ടെ’ ( ബി.ജെ.പി. – ജെഡി(എസ്) ഫ്ലെക്സുകൾ അനുവദിക്കില്ല, ഇക്കാര്യത്തിൽ കോടതി നിർദ്ദേശങ്ങളുമുണ്ട് എന്നും ശിവകുമാർ പറഞ്ഞു.

കോടതി മൂന്നാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും അനധികൃതമായ എല്ലാ ഫ്ലെക്സുകളും ഹോർഡിംഗുകളും നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു.

അതിനാൽ ഇവിടെ അനധികൃത ഫ്ലെക്സുകളോ ബാനറുകളോ ഹോർഡിംഗുകളോ സ്ഥാപിക്കാൻ ആരെയും അനുവദിക്കില്ല.

അത്തരം ഫ്ലെക്സുകളോ ഹോർഡിംഗുകളോ ഉയർന്നുവന്നാൽ ബിബിഎംപിക്കും (ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ) ഒരു ബാനറിനോ ഹോർഡിങ്ങിനോ ഫ്ലെക്സിനോ ₹ 50,000, പിഴ ചുമത്താമെന്നാണ് കോടതി ഉത്തരവ് എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us