ദസറ ഉത്സവം ഗംഭീരമായി ആഘോഷിക്കും; തീരുമാനം അറിയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ഗംഭീരമായ ദസറ ആഘോഷങ്ങൾക്കായി ഒരുങ്ങാം. ദസറ ഉത്സവം ജനകീയ ഉത്സവമാക്കുന്നതിന് അർത്ഥവത്തായതും ഗംഭീരവുമായ രീതിയിൽ ആഘോഷിക്കാൻ തീരുമാനിച്ചു.

ജൂലൈ 31 തിങ്കളാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന കർണാടകയിലെ നാദ ഹബ്ബ (സംസ്ഥാന ഉത്സവം) മൈസൂരു ദസറയുടെ ഉന്നതതല സമിതിയിലാണ് തീരുമാനം.

ഒക്‌ടോബർ 15-ന് രാവിലെ 10.15-നും 10.30-നും മധ്യേ സംസ്ഥാനോത്സവത്തിന്റെ ഉദ്ഘാടനവും വിജയദശമി ദിനമായ ഒക്ടോബർ 24-ന് പ്രശസ്തമായ ജംബു സവാരിയും നടക്കും. സാംസ്കാരിക പരിപാടികൾ, ചലച്ചിത്രമേളകൾ, കർഷക ദസറ, യുവദസറ എന്നിവ ചിട്ടയോടെ ആഘോഷിക്കാൻ തീരുമാനിച്ചു. ജംബോ സവാരി, ദീപാലങ്കാരം, ടോർച്ച് ലൈറ്റ് പരേഡ് എന്നിവ ഉത്സവത്തിലെ പ്രധാന പരിപാടികളാണ്.

  "നടക്കാൻ വന്നവർ ഓടാൻ തുടങ്ങി; കബ്ബൺ പാർക്ക് കവാടത്തിൽ മലിനജലം ഒഴുകുന്നു: മൂക്കുപൊത്തി സന്ദർശകർ, കണ്ണ് പൂട്ടി അധികൃതർ!

ഇത്തവണ ഉദ്ഘാടന ദിവസം മുതൽ ദസറ അവസാനിക്കുന്നതുവരെ പ്രത്യേക വിളക്കുകൾ ഒരുക്കുമെന്നും തുടർന്ന് ഒരാഴ്ചയോളം തുടരണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ദസറയുടെ ഉദ്ഘാടന ദിവസം പ്രദർശനവും ഉദ്ഘാടനം ചെയ്യും. പ്രദർശനത്തിൽ സർക്കാർ വകുപ്പുകൾ സ്റ്റാളുകൾ തുറക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

സംസ്ഥാനത്ത് എല്ലാ വിഭാഗത്തിലും മികച്ച കലാകാരന്മാർ ഉള്ളതിനാൽ അവർക്ക് മുൻഗണന നൽകണമെന്നും കോളേജ് വിദ്യാർത്ഥികൾക്കും നാട്ടിലെ കലാകാരന്മാർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ യുവദസറയിൽ വേദി ഒരുക്കാനും തീരുമാനിച്ചു. ദസറയോടനുബന്ധിച്ച് മൈസൂരിലെത്തുന്ന സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.

വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. ശക്തി പദ്ധതിയിലൂടെ സ്ത്രീകൾ വൻതോതിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീരംഗപട്ടണം, ചാമരാജനഗർ ജില്ലകളിൽ ദസറ നടത്താനും തീരുമാനിച്ചു. ദസറ ഉദ്ഘാടനം ചെയ്യാനുള്ള ആളുടെ പേര് തിരഞ്ഞെടുക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നൽകി.

  നാവിൻ തുമ്പിൽ തേന്മഴയായ് കബ്ബൺ പാർക്കിൽ മാമ്പഴ-ചക്ക മേളയ്ക്ക് തുടക്കം; വായനക്കാർക്കായി വിരുന്നൊരുക്കി അപൂർവ്വ ഇനങ്ങൾ

എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെലവ് സംബന്ധിച്ച് നിർദ്ദേശം സമർപ്പിക്കും, അതിന്റെ അടിസ്ഥാനത്തിൽ ഉത്സവത്തിന് ഗ്രാന്റുകൾ നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ തീരുമാനിച്ചു. അനാവശ്യ ചെലവുകൾ കുറയ്ക്കാനും അനാവശ്യ പരിപാടികൾ ഒഴിവാക്കാനും തീരുമാനിച്ചട്ടുണ്ട്.

ദസറ കാലത്ത് എയർ ഷോ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഇത് പ്രതിരോധ മന്ത്രിയുമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, മന്ത്രിമാരായ എച്ച്‌സി മഹാദേവപ്പ, എച്ച്‌കെ പാട്ടീൽ, ബൈരതി സുരേഷ്, വെങ്കിടേഷ്, നിയമസഭാംഗങ്ങളായ തൻവീർ സെയ്ത്, ജിടി ദേവഗൗഡ, ചീഫ് സെക്രട്ടറി വന്ദിത ശർമ, ഡെപ്യൂട്ടി കമ്മീഷണർ മൈസൂരു രാജേന്ദ്ര കെവി തുടങ്ങിയവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലൈംഗിക ഉത്തേജന മരുന്നിന്റെ അമിത ഉപയോഗം; ഫ്ലാറ്റിൽ പ്രതിശ്രുത വധുവിനെ കാത്തിരുന്ന യുവാവ് മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts