ധോണി ഉറങ്ങുമ്പോൾ വീഡിയോ പകർത്തി എയർ ഹോസ്റ്റസ്; വൈറൽ വീഡിയോ കാണാം

ഹൈദരാബാദ്: ടീം ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് വലിയ ആരാധകരുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

ലോകമെമ്പാടുമുള്ള കായിക പ്രേമികളെ കൂടാതെ മറ്റുള്ളവരും അദ്ദേഹത്തെ ആരാധിക്കുന്നുണ്ട്. അദ്ദേഹത്തെ കണ്ടാൽ ഫോട്ടോ എടുക്കാനും വീഡിയോ ഷൂട്ട് ചെയ്യാനും ആരാധകർ കൊതിക്കും.

ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ, ധോണിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്, വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

അടുത്തിടെ ഭാര്യ സാക്ഷിയ്‌ക്കൊപ്പം ധോണി വിമാനത്തിൽ യാത്ര ചെയ്തിരുന്നു. എന്നാൽ, അദ്ദേഹം ഉറങ്ങുമ്പോൾ ഒരു എയർ ഹോസ്റ്റസ് ധോണി അറിയാതെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.

ഈ വീഡിയോയിൽ, ധോണി ഉറങ്ങുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി അദ്ദേഹത്തിന്റെ അരികിലുണ്ട്. ധോനി വന്നു.. കണ്ടു കൊണ്ടിരിക്കുന്നു” വീഡിയോ ചിത്രീകരിച്ച ഗഗനസഖിയുടെ വീഡിയോ തലക്കെട്ട് ഇങ്ങനെ. എന്നിരുന്നാലും, ഇത് എപ്പോൾ, എവിടെയാണ് സംഭവിച്ചതെന്ന് അറിയില്ല.

  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"

തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരൻ സമാധാനത്തോടെ ഉറങ്ങുന്ന വീഡിയോ കണ്ട് പലരും സന്തോഷിക്കുമ്പോൾ, മറ്റുള്ളവർ വിമാന ജീവനക്കാരുടെ പെരുമാറ്റത്തെ വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

“ധോനിയുടെ സ്വകാര്യത മാനിക്കണമെനാണ് നെറ്റിസൺ പറയുന്നത്. ഇത് ധോണിയുടെയും സാക്ഷിയുടെയും സ്വകാര്യതയ്‌ക്കെതിരായ ആക്രമണം പോലെയാണ് ഇത് തികച്ചും തെറ്റാണ് എന്നും ചിലർ ഇതിനെ വിമർശിച്ചു.

അടുത്തിടെ ധോണി വിമാനത്തിൽ യാത്ര ചെയ്യുമ്ബോൾ ഒരു ഹിന്ദി സിനിമാ ഗാനത്തിൽ ഒരു എയർ ഹോസ്റ്റസ് റീൽ ചെയ്തിരുന്നു. ഗഗനസഖി ധോണിക്ക് ഒരു ട്രേ ചോക്ലേറ്റ് നൽകുകയും തനിക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാൻ പറയുകയും ചെയ്തു.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

അതിലൊന്ന് ക്യാപ്റ്റൻ കൂൾ എടുത്തു. ഇതോടെ വൈറൽ ആയ വീഡിയോ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും ഡൗൺലോഡ് ചെയ്യപ്പെടുകയും ചെയ്തു.

എയർ ഹോസ്റ്റസുമാർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഉപദേശിച്ചു. മറ്റുള്ളവരുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ അവബോധം സൃഷ്ടിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐപിഎൽ പതിനാറാം പതിപ്പിൽ ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് അഞ്ചാം തവണയും ഐപിഎൽ കപ്പ് സ്വന്തമാക്കി. കാൽമുട്ട് വേദന വകവയ്ക്കാതെയാണ് ധോണി ഐപിഎല്ലിൽ കളിച്ചത്.

ഫൈനലിൽ ഗുജറാത്ത് ജയന്റ്സിനെതിരായ മത്സരത്തിൽ വിജയിച്ചതിന് പിന്നാലെയാണ് ധോണി കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ധോണി ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്ന് ഭാര്യ സാക്ഷി അടുത്തിടെ പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts