അരിക്കൊമ്പന് മോചനം; ഉൾക്കാട്ടിൽ തുറന്നുവിട്ടു

തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടു. മുത്തുക്കുളി കാട്ടിലാണ് കൊമ്പനെ തുറന്നു വിട്ടത്. തുറന്നു വിട്ടത് മതിയായ ചികിത്സ നല്‍കിയ ശേഷമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം അരിക്കൊമ്പനെ മയക്കുവെടി വച്ചിരുന്നു.

  തുംഗഭദ്ര നദിയിൽ കൂറ്റൻ മുതല; ദാവൻഗരെയിൽ ഗ്രാമവാസികൾ പരിഭ്രാന്തിയിൽ

അരിക്കൊമ്പന്‍ ഇപ്പോള്‍ ആരോഗ്യവാനെന്ന് തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ് റെഡ്ഡി അറിയിച്ചു.ടെലിമെട്രിക് ഉപകരണം വഴി റേഡിയോ കോളറിലെ സിഗ്നല്‍ ലഭിച്ചു തുടങ്ങിയെന്നും ശ്രീനിവാസ് റെഡ്ഡി അറിയിച്ചു.

ഇന്നലെ പിടികൂടുന്നതിനിടയില്‍ അരിക്കൊമ്പന്റെ തുമ്പികൈയിലും കാലിലും മുറിഞ്ഞിരിന്നു. അതേസമയം, ആനയ്ക്ക് ഇന്നലെ തന്നെ ആന്റിബയോടിക് മരുന്നുകള്‍ നല്‍കിയിരുന്നു. മുറിവ് ഉണങ്ങിയതിന് ശേഷമാണ് കൊമ്പനെ കാട്ടിലേക്ക് വിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൺസൂൺ വരുന്നു; നിങ്ങളുടെ വീട്ടുമുറ്റത്തെ 'കരുതിവെച്ച അപകടം' ഉടൻ നീക്കാൻ ജിബിഎ ഉത്തരവ്; പുതിയ നിർദ്ദേശം അറിയാം
[masterslider id="10"]

Related posts