സ്വിറ്റ്‌സർലൻഡിൽ നിന്നും നാടുകടത്തപെട്ട 2 മലയാളികൾ ബെംഗളുരുവിൽ അറസ്റ്റിൽ

ബെംഗളൂരു: വ്യാജ പാസ്‌പോർട്ടിൽ രാജ്യത്തേക്ക് കടന്നതിന് സ്വിറ്റ്‌സർലൻഡ് നാടുകടത്തിയ രണ്ട് പേരെ ബെംഗളുരു പോലീസ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) ഇറക്കിയ ശേഷം അറസ്റ്റ് ചെയ്തു. വ്യാജ പാസ്‌പോർട്ടിൽ ഇരുവരെയും സ്വിറ്റ്‌സർലൻഡിലേക്ക് പോകാൻ സഹായിച്ചതിന് രണ്ട് ട്രാവൽ ഏജന്റുമാർക്കെതിരെ പോലീസ് കേസെടുത്തു.

സംഭവത്തിൽ എമിഗ്രേഷൻ ഓഫീസർ അശോക് എൻ പോലീസിൽ പരാതി നൽകി. പാസ്‌പോർട്ട് നിയമപ്രകാരമാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മേയ് ഏഴിന് പുലർച്ചെ 3.30 ഓടെയാണ് കേരളത്തിൽ നിന്നുള്ള ശരത് കുമാർ ശിവൻ പിള്ള (27), എബ്രഹാം കൊച്ചുമത്തായി (47) എന്നിവർ ജോലിക്കായി ജനീവയിലേക്ക് പോയത്.

ഫ്‌ളൈ ഡ്രീംസ് ഏജന്റുമാരായ ജോസി അലക്‌സ്, ആന്റണി ജോസഫ് എന്നിവരുടെ സഹായത്തോടെയാണ് വ്യാജ പാസ്‌പോർട്ട് ലഭിച്ചതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. അലക്‌സും ജോസഫും ഫ്രാൻസിലാണ് താമസിക്കുന്നതെന്നും കേരളത്തിൽ നിന്നുള്ള മറ്റ് ചിലരെ യൂറോപ്പിലേക്ക് പോകാൻ സഹായിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ മനസ്സിലാക്കി. കൂടുതൽ അന്വേഷണം നടത്തി വരികയാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us