കനത്ത മഴയ്ക്കിടയിലും രാഹുൽ ഗാന്ധിയെ പിന്തുണച്ച് ജനക്കൂട്ടം

ബെംഗളൂരു: വെള്ളിയാഴ്ച ജെവർഗിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പൊതുയോഗം മിന്നലോടും ഇടിയോടും കൂടിയ മഴയും തടസ്സപ്പെടുത്തി. താലൂക്ക് സ്റ്റേഡിയത്തിൽ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ആയിരക്കണക്കിന് ആളുകൾ മഴയത്ത് കാത്തുനിൽക്കേണ്ടി വന്നു. ഇതുമൂലം കോപ്പൽ ജില്ലയിലെ കുസ്താഗിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹം തിടുക്കത്തിൽ അഞ്ച് മിനിറ്റ് മാത്രമാണ് പ്രസംഗം നടത്തിയത്.

മുൻ മുഖ്യമന്ത്രി അന്തരിച്ച ധരം സിങ്ങിന്റെ മകൻ അജയ് സിങ്ങിന് വേണ്ടി ജെവർഗിയിൽ പ്രചാരണം നടത്താനാണ് രാഹുൽ ഗാന്ധി മംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ കലബുറഗി വിമാനത്താവളത്തിലെത്തിയത്. പക്ഷേ, മോശം കാലാവസ്ഥ കാരണം വിമാനത്താവളത്തിൽ നിന്ന് ജെവർഗിയിലേക്ക് ഹെലികോപ്റ്ററിൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ല.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

ഇതുമൂലം എഐസിസി ജനറൽ സെക്രട്ടറിയും കർണാടക ഇൻചാർജുമായ രൺദീപ് സിങ് സുർജേവാലയ്‌ക്കൊപ്പം റോഡ് മാർഗം കൺവൻഷൻ നടക്കുന്ന സ്ഥലത്തേക്ക് പോകേണ്ടിവന്നു. അതിനിടെ, ജെവർഗി ടൗണിൽ ഒരു മണിക്കൂറോളം കനത്ത മഴ പെയ്തതിനാൽ പൊതുയോഗം തുടങ്ങാൻ രണ്ട് മണിക്കൂർ വൈകി. കൺവെൻഷനിൽ തടിച്ചുകൂടിയ ജനങ്ങൾ അദ്ദേഹത്തെ പിന്തുണച്ച് മുദ്രാവാക്യം മുഴക്കി. കനത്ത മഴയ്ക്കിടയിലും താൻ പറയുന്നത് കേട്ട് പിന്തുണച്ചതിന് ആവേശഭരിതരായ ജനക്കൂട്ടത്തിന് രാഹുൽ ഗാന്ധി നന്ദി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
[masterslider id="10"]

Related posts