ബി.ഡബ്ലിയൂ.എസ്.എസ്.ബിയുടെ അനാസ്ഥ; തുറസ്സായ കുഴിയിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

ബെംഗളൂരു: മഗഡിയിൽ ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ജല പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിച്ച കുഴിയിൽ വീണ് രണ്ടു വയസ്സുള്ള കാർത്തിക് എന്ന കുട്ടി മരിച്ചു. ഏപ്രിൽ 17 തിങ്കളാഴ്ച ബെംഗളൂരുവിലെ മഗഡി സ്റ്റേഷൻ പരിധിയിലെ ഗൊല്ലറഹട്ടിയിലാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം പ്രാദേശിക അധികാരികൾ സ്ഥലത്ത് മുന്നറിയിപ്പ് സൈൻ ബോർഡുകളൊന്നും സ്ഥാപിക്കാത്തതും സുരക്ഷാ നടപടികൾ അവഗണിച്ചതും മാരകമായ സംഭവത്തിന് കാരണമായി.

  ബെംഗളൂരുവിനായി പ്രതിദിനം ചെലവഴിക്കുന്നത് 100 കോടി; വികസനം എവിടെ! ഈ ഭീമമായ തുക പോകുന്നത് എങ്ങോട്ട്?

കുട്ടി കുഴിയിൽ വീഴുന്ന സമയം മാതാവ് ഹംസ ഒപ്പം ഉണ്ടായിരുന്നു. ഗർഭിണിയായതിനാൽ സഹായിക്കാൻ കഴിയാതെ വന്ന ഹംസ രാവിലെ 10.30ഓടെ പിതാവ് ഹനുമാനെ വിളിച്ച് സംഭവം അറിയിച്ചു. ഹനുമാൻ (25) സ്ഥലത്തെത്തിയപ്പോൾ കാർത്തിക്കിന്റെ മൃതദേഹം കുഴിയിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. തന്റെ വീടിന് പിന്നിൽ ഒരു മാസം മുമ്പ് ആരംഭിച്ച പൈപ്പ് സ്ഥാപിക്കൽ ജോലികൾ പൂർത്തിയാക്കിയിട്ടും ബിഡബ്ല്യുഎസ്എസ്ബി കുഴി അടയ്ക്കാത്തതിനാൽ കുഴിയിൽ വെള്ളം നിറഞ്ഞതായി ഹനുമാൻ പരാതിയിൽ ആരോപിച്ചു. കുഴിക്ക് സമീപം മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും ഹനുമാൻ പരാതിയിൽ ആരോപിച്ചു.

  ഏപ്രില്‍ 1 മുതല്‍ എടിഎമ്മില്‍ കളി മാറും! പണം പിൻവലിക്കുന്നവർ ശ്രദ്ധിക്കുക; പുതിയ നിയമങ്ങൾ ഇങ്ങനെ

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 304 എ (അശ്രദ്ധമൂലമുള്ള മരണത്തിന് കാരണമായത്) പ്രകാരം ഒരു ബി.ഡബ്ലിയൂ.എസ്.എസ്.ബി എഞ്ചിനീയർക്കും കരാറുകാരനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചിത്രകാരനായി ജോലി ചെയ്യുന്ന ഹനുമാൻ എട്ട് മാസം മുമ്പാണ് കുടുംബത്തോടൊപ്പം ദൊഡ്ഡഗൊല്ലറഹട്ടിയിലേക്ക് താമസം മാറിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പബ്ബിലെ തർക്കം കലാശിച്ചത് ദാരുണ അന്ത്യത്തിൽ; സോഫ്റ്റ്‌വെയർ എൻജിനീയർ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us