തടാകങ്ങളിൽ മലിനജലം ഒഴുക്കുന്നതായി കെ.എസ്‌.പി.സി.ബി കണ്ടെത്തൽ

ബെംഗളൂരു: ദൊഡ്ഡബല്ലാപ്പൂരിൽ നിന്നും ബാഷെട്ടിഹള്ളിയിൽ നിന്നുമുള്ള മലിനജലം ഹെസറഘട്ടയുടെ മുകൾഭാഗത്തുള്ള തടാകങ്ങൾ മലിനമാക്കുന്നതായി കെഎസ്‌പിസിബി കണ്ടെത്തി. എന്നാൽ മലിനജല ശൃംഖല പരിശോധിച്ച് മലിനീകരണത്തിന്റെ മുഴുവൻ വ്യാപ്തിയും കണ്ടെത്തുന്നതിന് മൂന്ന് മാസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) മുമ്പാകെ ബോർഡ് ഒരു സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിച്ചട്ടുണ്ട്, അതിൽ നഗരകെരെ, മജരഹോസഹള്ളി (ചിക്കട്ടുമാക്കുരു), ദൊഡ്ഡതുമകുരു, വീരപുര, മുത്തൂർ തടാകങ്ങൾ മലിനമായതായാണ് കണ്ടെത്തൽ. തടാകങ്ങളിലേക്കുള്ള മലിനജലം ഒഴുകുന്നതും തടാകത്തിന്റെ അടിത്തട്ടിൽ സ്ഥാപിച്ചിട്ടുള്ള മലിനജല ലൈൻ ഉൾപ്പെടെയുള്ള പാരിസ്ഥിതിക ലംഘനങ്ങളും ശ്രദ്ധയിൽപ്പെട്ട പരിസ്ഥിതി പ്രവർത്തകൻ ഗിരീഷ് എൻ‌പിയുടെ ഹർജിയിലാണ് എൻ‌ജി‌ടി കെഎസ്‌പി‌സി‌ബിയെ അന്വേഷണത്തിന് ഉത്തരവിട്ടത്.

ചിക്കാട്ടുമകുരു തടാകം എന്നറിയപ്പെടുന്ന മജരഹോസഹലി തടാകത്തിലേക്ക് സംസ്കരിക്കാത്ത മലിനജലം തുറന്നുവിടുന്നുണ്ടെനാണ് റിപ്പോർട്ടുകൾ, എന്നാൽ ദൊഡ്ഡബല്ലാപ്പൂരിൽ നിന്നുള്ള മലിനജലം തടാകത്തിലേക്ക് ഒഴുക്കുന്നതിന് മുമ്പ് മലിനജലം സംസ്കരിക്കുന്നതിന്റെ ഭാഗമായി ഓക്‌സിജനും മറ്റൊരു മൂലകവും ചേര്‍ന്ന രാസസംയുക്തം കുളത്തിലേക്ക് കടത്തിവിടുന്നതായും പറയപ്പെടുന്നു, അതേസമയം ബാഷെട്ടിഹള്ളിയിൽ നിന്നുള്ള മലിനജലം നേരിട്ട് തടാകത്തിലേക്ക് തുറന്നുവിടുന്നതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്നാണ് മലിനീകരണത്തിന്റെ മുഴുവൻ വ്യാപ്തിയും കണ്ടെത്തുന്നതിന് മൂന്ന് മാസത്തെ സമയം ആവശ്യപ്പെട്ടതെന്നാണ് ബോർഡ് പറയുന്നത്. റവന്യൂ വകുപ്പിന്റെ ദിഷാങ്ക് ആപ്പിൽ നൽകിയിരിക്കുന്ന ഭൂപടം അനുസരിച്ച്, ചിക്കാട്ടുമകുരു തടാകം ഹെസരഘട്ട തടാകവുമായി ബന്ധിപ്പിച്ചിരിക്കുന്ന മറ്റ് ജലാശയങ്ങളുടെ ശൃംഖലയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us