നഗരത്തിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് മാലിന്യം ശേഖരിക്കുന്നവർ

ബെംഗളൂരു: മാലിന്യം ശേഖരിക്കുന്നവരുടെ ജോലി ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഖരമാലിന്യ ശേഖരത്തിൽ ഏർപ്പെട്ടിരിക്കുന്ന ബിബിഎംപി പൗരകർമ്മിക സംഘം മാർച്ച് 20 മുതൽ പണിമുടക്കുമെന്ന് അറിയിച്ചു. തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധവും തൊഴിലാളികളെ ചൂഷണം ചെയ്യുന്നതുമായതിനാൽ മാലിന്യ ശേഖരണത്തിനുള്ള കരാർ സമ്പ്രദായം ബിബിഎംപി അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ഐപിഡി സലപ്പ റിപ്പോർട്ട് നടപ്പാക്കുക എന്നത് മറ്റ് ആവശ്യങ്ങളായിരുന്നു.

  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു

തിങ്കളാഴ്ച ബിബിഎംപി ഹെഡ് ഓഫീസിൽ നൂറുകണക്കിന് തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തുകയും ജോയിന്റ് കമ്മീഷണർക്ക് (ഖരമാലിന്യ സംസ്കരണം) നിവേദനം നൽകുകയും ചെയ്തു. ഹെൽപ്പർമാർ, ലോഡർമാർ, ക്ലീനർമാർ, ഓട്ടോ-ടിപ്പർ ഡ്രൈവർമാർ എന്നിവരുൾപ്പെടെയുള്ള ഈ തൊഴിലാളികൾക്ക് മിനിമം വേതനം പോലും ലഭിക്കുന്നില്ല, മാത്രമല്ല ഇഎസ്‌ഐയെക്കുറിച്ചോ പിഎഫിനെക്കുറിച്ചോ അവർക്ക് അറിവ്‍പോലും ഇല്ല. കൂടാതെ സ്ഥിതിഗതി കൂടുതൽ വഷളാക്കാൻ, അവർക്ക് അവശ്യ സുരക്ഷാ ഉപകരണങ്ങൾ നൽകുന്നില്ലന്നും അവരിൽ പലരും വിവിധ രോഗങ്ങളാൽ ബാധിക്കപ്പെടുന്നുണ്ടെന്നും പൗരകർമ്മിക സംഘം ഒരു പ്രസ്താവനയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു
[masterslider id="10"]

Related posts