ജീവന് പുല്ല് വില: 25 കോടി രൂപയുടെ മരുന്നുകൾ വിതരണം ചെയ്യാൻ കരിമ്പട്ടികയിലെ സ്ഥാപനം

ബെംഗളൂരു: കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎസ്എംഎസ്‌സിഎൽ) ആറ് മാസത്തോളം തടഞ്ഞുവെച്ച ടെൻഡർ നിരവധി സംസ്ഥാനങ്ങൾ കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിക്ക് നൽകി.

രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കേരളം എന്നിവിടങ്ങളിൽ കരിമ്പട്ടികയിൽ പെടുത്തിയ യൂണിക്യൂർ ലിമിറ്റഡ് എന്ന കമ്പനിക്കാണ് 25.15 കോടി രൂപയുടെ 30 മരുന്നുകൾ വിതരണം ചെയ്യാനുള്ള ടെൻഡർ ലഭിച്ചത്.

പല സംസ്ഥാനങ്ങളിലും ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്യാത്ത കാരണമാണ് കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.

2022ൽ 45 കോടി രൂപയുടെ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങാനുള്ള ടെൻഡർ കെഎസ്എംഎസ്സിഎൽ വിജ്ഞാപനം ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us