ബെംഗളൂരു- മൈസൂരു പാതയ്ക്ക് കാവേരി എക്സ്പ്രസ്സ്‌ വേ എന്ന് പേരു നൽകണമെന്ന് എം. പി പ്രതാപ് സിംഹ 

ബെംഗളൂരു: മൈസൂരു-ബംഗളൂരു എക്സ്പ്രസ് വേക്ക് ‘കാവേരി എക്സ്പ്രസ് വേ’ എന്ന് പേരുനല്‍കണമെന്ന് മൈസൂരു-കുടക് എം.പി പ്രതാപ് സിംഹ.

ഉത്തര്‍പ്രദേശിലെ യമുന എക്സ്പ്രസ് വേ, ഗംഗ എക്സ്പ്രസ് വേ, മധ്യപ്രദേശിലെ നര്‍മദ എക്സ്പ്രസ് വേ എന്നിവയുടെ മാതൃകയില്‍ കര്‍ണാടകയിലെ പുതിയ പാതയെ ‘കാവേരി എക്‌സ്പ്രസ് വേ’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് എം. പി യുടെ ആവശ്യം. ഇതുസംബന്ധിച്ച്‌ കേന്ദ്ര ഹൈവേ, റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തുനല്‍കി.

  സ്വാഭാവിക മരണമെന്ന് കരുതി സംസ്കരിച്ചു; കല്ലറ തുറന്നപ്പോൾ പോലീസ് കണ്ടത് മറ്റൊന്ന്; ബംഗളൂരുവിനെ ഞെട്ടിച്ച മരണം

119 കിലോമീറ്റര്‍, പത്തുവരി പാതയായ ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഇരു നഗരങ്ങള്‍ക്കിടയിലുള്ള യാത്രാസമയം വെറും 90 മിനിറ്റായി കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാവേരി നദിയോടുള്ള ജനങ്ങളുടെ വികാരം കണക്കിലെടുത്ത് റോഡിന്റെ പേര് മാറ്റുന്നത് പരിഗണിക്കണമെന്ന് എം.പി അഭ്യര്‍ഥിച്ചു.

ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന കാവേരി നദി കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ പുണ്യനദിയായാണ് കണക്കാക്കപ്പെടുന്നത്. കുടക് ജില്ലയില്‍ പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി കുന്നുകളില്‍ ഉത്ഭവിക്കുന്ന നദി ഇരു സംസ്ഥാനങ്ങളിലെയും കാര്‍ഷിക മേഖലയുടെ ജീവനാഡികൂടിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസിൽ പോകാൻ വൈകുന്നു, വഴിമധ്യേ ഓട്ടോ നിർത്തി ഡ്രൈവർക്ക് 'ഫ്രൂട്ട്സ് ഷോപ്പിംഗ്'; ബെംഗളൂരുവിൽ നിന്നൊരു കൗതുക വാർത്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വയോധികയെ അപായപ്പെടുത്തി കൊള്ളയടിക്കാൻ ശ്രമം; സിനിമാ സ്റ്റൈൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു
[masterslider id="10"]

Related posts

Click Here to Follow Us