കാന്‍സര്‍ രോഗികള്‍ക്കിടയില്‍ പുതിയ പ്രതീക്ഷ ഉണര്‍ത്തി നഗരത്തിലെ രണ്ട് പുതിയ ചികിത്സാരീതികള്‍

ബെംഗളൂരു: ടാര്‍ഗെറ്റുചെയ്ത സെല്‍ തെറാപ്പിയും ഇമ്മ്യൂണോതെറാപ്പിയും പുരോഗമിച്ചതോടെ, കര്‍ണാടകയിലെ ആയിരക്കണക്കിന് കാന്‍സര്‍ രോഗികള്‍ പുതിയതും വ്യക്തിഗതമാക്കിയതുമായ ചികിത്സകള്‍ക്ക്് തയ്യാര്‍ എടുക്കുന്നു.

ഫലപ്രാപ്തി കൂടുതലാണെ എന്നാല്‍ എല്ലാ രോഗികളും ഈ തെറാപ്പിക്ക് യോഗ്യരല്ലന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ബെംഗളൂരു ആശുപത്രികളില്‍ ഓരോ വര്‍ഷവും 4,000 രോഗികള്‍ ഈ പുതിയ ചികിത്സകള്‍ തിരഞ്ഞെടുക്കുന്നു എന്നാണ് എച്ച്സിജി ഗ്രൂപ്പിലെ ക്ലിനിക്കല്‍ ട്രയല്‍സ് ഡയറക്ടര്‍ ഡോ.സതീഷ് സി.ടി കണക്കാക്കുന്നത്. അവയില്‍ ഏകദേശം 250 എണ്ണം ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമാണെന്നും എന്നാലിപ്പോള്‍ ചികിത്സാ സംഖ്യകളുടെ കണക്ക് ക്രമാനുഗതമായി വളരുകയാണ എന്നും ഡോക്ടര്‍ പറയുന്നു.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

ഒഇഏ, മണിപ്പാല്‍, ഇ്യലേരമൃല എന്നിവയുള്‍പ്പെടെ ഒരുപിടി ആശുപത്രികള്‍ ഇപ്പോള്‍ ഈ ചികിത്സകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ജനസംഖ്യാടിസ്ഥാനത്തിലുള്ള കാന്‍സര്‍ രജിസ്ട്രി പ്രകാരം 2021ല്‍ കര്‍ണാടകയില്‍ 87,304 കാന്‍സര്‍ രോഗികളുണ്ടായിരുന്നു ഉണ്ടായിരുന്നത്.

പരമ്പരാഗത കീമോതെറാപ്പി ആരോഗ്യമുള്ള കോശങ്ങളെയും കാന്‍സര്‍ കോശങ്ങളെയും ദോഷകരമായി ബാധിക്കുന്നു. എന്നാല്‍ ടാര്‍ഗെറ്റഡ് സെല്‍ തെറാപ്പിയില്‍, കാന്‍സര്‍ കോശത്തിലെ ഒരു പ്രത്യേക ബയോ മാര്‍ക്കര്‍ തിരിച്ചറിയപ്പെടുന്നതിനാല്‍ ആ ബയോ മാര്‍ക്കറുള്ള കോശങ്ങളെ മാത്രമേ മരുന്ന് ലക്ഷ്യമിടുന്നുള്ളൂ.

ഇമ്മ്യൂണോതെറാപ്പി ക്യാന്‍സര്‍ ചികിത്സയിലേക്കുള്ള സമീപകാല പ്രവേശനമാണ്. ഇവിടെ, ക്യാന്‍സര്‍ കോശങ്ങളെ നേരിട്ട് നശിപ്പിക്കുന്നതിലല്ല, മറിച്ച് അവയെ ചെറുക്കാന്‍ രോഗിയുടെ സ്വന്തം പ്രതിരോധ സംവിധാനത്തെ സജീവമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി, ചിന്താഗതിയില്‍ ഒരു മാറ്റം ഉണ്ടായിട്ടുണ്ടെന്നും രോഗപ്രതിരോധ കോശങ്ങള്‍ കാന്‍സര്‍ കോശങ്ങളെപ്പോലെ ശ്രദ്ധ നേടുന്നുവെന്നും കര്‍ണാടക സ്റ്റേറ്റ് വിഷന്‍ ഗ്രൂപ്പ് ഫോര്‍ ബയോടെക്‌നോളജി അംഗമായ എച്ച്‌സിജി ഓങ്കോളജിസ്റ്റ് ഡോ. വിശാല്‍ റാവു പറയുന്നു.

  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ

ബയോ മാര്‍ക്കറുകള്‍ തിരിച്ചറിയേണ്ടതുണ്ട് ചികിത്സ വ്യക്തിഗതമാക്കിയിരിക്കുന്നു. ഇത് എളുപ്പമല്ലന്നും കാരണം ഓരോ വ്യക്തിയുടെയും രോഗപ്രതിരോധ സംവിധാനം എങ്ങനെ പ്രതികരിക്കുമെന്ന് അറിയേണ്ടതുണ്ട് എന്നും സൈറ്റ്‌കെയര്‍ ഹോസ്പിറ്റല്‍സിന്റെ സിഇഒയും സഹസ്ഥാപകനുമായ സുരേഷ് രാമു പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts