സംസ്ഥാനത്ത് ആരോഗ്യ വകുപ്പും എയർ ആംബുലൻസ് സേവനവും കൈകോർക്കുന്നു

ICATT

ബെംഗളൂരു: കർണാടകയിലെ ആരോഗ്യ മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി, സർക്കാർ റഫർ ചെയ്യുന്ന രോഗികൾക്ക് സൗജന്യ സേവനം നൽകുന്നതിന് എയർ ആംബുലൻസ് സേവന ദാതാക്കളായ ഐസിഎടിടി ഫൗണ്ടേഷൻ (ഇന്റർനാഷണൽ ക്രിട്ടിക്കൽ-കെയർ എയർ ട്രാൻസ്ഫർ ടീം) സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ.

നേരത്തെ 108 ആംബുലൻസ് സേവനവുമായി ചേർന്ന് പ്രവർത്തിക്കാനായിരുന്നു പദ്ധതി, എന്നാൽ കരാർ പ്രശ്‌നങ്ങളിൽ അകപ്പെട്ടതോടെ ഈ ആശയം ഉപേക്ഷിക്കുകയും സർക്കാരുമായി നേരിട്ട് പങ്കാളിത്തം ശക്തമാക്കുകയും ചെയ്തതായി ഐകാട്ട് ( ICATT ) ഉദ്യോഗസ്ഥൻ പറഞ്ഞു.

കൂടുതൽ പങ്കാളിത്തങ്ങൾക്കായി ആഗോള നിക്ഷേപക സംഗമത്തിൽ (GIM) പങ്കെടുക്കുന്നവരിൽ ഒരാളാണ് ICATT. ഇതിനകം നിലവിലിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് സർക്കാരുമായി ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ 2-3 എയർലിഫ്റ്റുകൾ നടത്തുമെന്നും ഐസിഎടിടി ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ.ശാലിനി നൽവാദ് മദ്യമാങ്ങയുടെ സംസാരിക്കവെ പറഞ്ഞു.

സർക്കാർ സേവനങ്ങൾ സൗജന്യമായി നൽകുന്നുണ്ടെങ്കിലും ഇതിനായി 100 കോടിയോളം രൂപയുടെ നിർദേശം സർക്കാരിന് നൽകിയിട്ടുണ്ടെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. ഓരോ സേവനത്തിനും ഇപ്പോൾ ഏകദേശം 2-2.5 ലക്ഷം രൂപയാണ് ചെലവ്. സർക്കാർ ബജറ്റിൽ നേരത്തെ തന്നെ പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും തുക യാഥാർത്ഥ്യമായില്ല.

പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ പ്രശ്നങ്ങൾ പരിഹരിച്ചു വരികയാണെന്ന് സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ ഇതുവരെ 1,500 എയർലിഫ്റ്റുകൾ നടത്തിയിട്ടുണ്ട്, കൂടുതൽ എണ്ണം, പ്രത്യേകിച്ച് അടിയന്തിര സേവനം ആവശ്യമുള്ള രോഗികളെ ചേർക്കാനാണ് പദ്ധതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us