വിഗ്രഹം തൊട്ടതിനും പിഴ ചുമത്തിയ വിദ്യാർത്ഥിയുടെ പഠനചെലവ് സർക്കാർ വഹിക്കും

ബെംഗളൂരു: കോളാറിൽ ദേവിയുടെ ശൂലം തൊട്ടതിന് പിഴ ചുമത്തിയ ദളിത് വിദ്യാർത്ഥിയുടെ ഉന്നത വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് സാമൂഹിക ക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ പൂജാരി അറിയിച്ചു.

സെപ്റ്റംബർ 8ന് മാലൂർ ഭൂതമ്മ ക്ഷേത്രത്തിൽ വിഗ്രഹ ഘോഷയാത്രയ്ക്കിടെ താഴെ വീണ ശൂലം ദളിത് വിദ്യാർത്ഥി നൽകിയതിനെ തുടർന്ന് കുടുംബത്തിന് 60000 രൂപ പിഴ ചുമത്തിയിരുന്നു. തുടർന്ന് ഇത് വിവാദമാവുകയായിരുന്നു. 

  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"

ഇതിനു പിന്നാലെയാണ് കുടുംബത്തിനു 5 ലക്ഷം രൂപ ചെലവിൽ വീട് വച്ചു നൽകാൻ സാമൂഹിക ക്ഷേമ വകുപ്പ് തയ്യാറായത്. ഈ നടപടിയ്ക്കും ശേഷമാണ് ഇപ്പോൾ കുട്ടിയുടെ പഠന ചെലവ് ഏറ്റെടുക്കാൻ സർക്കാർ തയ്യാറായിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി നദിയിൽ ആറ് പേർ മുങ്ങിമരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts