നഗരത്തിലെ 73 സർക്കാർ സ്‌കൂൾ കുട്ടികൾക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ

ബെംഗളൂരു: നഗരത്തിലെ സർക്കാർ സ്‌കൂളുകളിലെ 73 കുട്ടികളെങ്കിലും ഹൃദയസംബന്ധമായ അസുഖങ്ങളുള്ളതായി കണ്ടെത്തി, ഇത് കുട്ടികളിൽ ഹൃദയാരോഗ്യത്തെക്കുറിച്ച് ആശങ്ക ഉയർത്തുന്നു. ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം നടത്തിയ പരിശോധനയിളാണ് ഹൃദയസംബന്ധമായ അസുഖങ്ങൾ കണ്ടെത്തിയത്.

ബിസിനസ് സേവന ദാതാക്കളായ ക്വെസ് കോർപ്പറേഷന്റെ ലാഭേച്ഛയില്ലാത്ത വിഭാഗമായ കെയർവർക്‌സ് ഫൗണ്ടേഷൻ (CWF) ജെപി നഗർ, മാറത്തഹള്ളി, എച്ച്എഎൽ റോഡ്, ബന്നാർഘട്ട റോഡ് എന്നിവിടങ്ങളിലെ 75 സർക്കാർ സ്‌കൂളുകളിലും അങ്കണവാടികളിലും അടുത്തിടെ 3-16 വയസ് പ്രായമുള്ള 11,276 കുട്ടികളെ ഉൾപ്പെടുത്തി ആരോഗ്യ പരിശോധന നടത്തിയത്.

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തിയ 73 കുട്ടികളെ കൂടുതൽ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ചിലേക്ക് റഫർ ചെയ്തിട്ടുണ്ട്. ആദ്യ ബാച്ചിലെ 15 കുട്ടികളെ ജയദേവയുടെ അടുത്തേക്ക് കൊണ്ടുപോകുന്നുണ്ടെന്ന് സിഡബ്ല്യുഎഫിലെ സിഎസ്ആർ മേധാവി സ്മിത ശ്രീനിവാസ് പറഞ്ഞു.

2014 മുതൽ സ്കൂളുകളിൽ CWF ആരോഗ്യ പരിശോധന നടത്തുന്നുണ്ട്. നേരത്തെ, കുട്ടികളിൽ ദന്ത, കാഴ്ച, വിളർച്ച പ്രശ്നങ്ങളാണ് കണ്ടിരുന്നത്. എന്നാൽ ഇത്രയധികം കുട്ടികൾക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളതായി കാണുന്നത് ഇതാദ്യമാണ്, എന്ന് സിഡബ്ല്യുഎഫുമായി ബന്ധപ്പെട്ട ഒരു ഡോക്ടർ പറഞ്ഞു.

ഈ കുട്ടികളിൽ ഭൂരിഭാഗവും നെഞ്ചുവേദന, നടക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസതടസ്സം എന്നിവയെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തിൽ ഇത് ‘ഹൃദയ പ്രശ്നങ്ങൾ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, വ്യക്തതയ്ക്കും ചികിത്സയ്ക്കും കൂടുതൽ പരിശോധന ശുപാർശ ചെയ്യുന്നു, ഡോക്ടർ കൂട്ടിച്ചേർത്തു.

സ്മിത പറയുന്നതനുസരിച്ച്, ഭൂരിഭാഗം കുട്ടികളും ചേരികളിൽ നിന്നുള്ളവരും നിർമ്മാണ തൊഴിലാളികളുടെ കുടുംബങ്ങളിൽ നിന്നുള്ളവരുമാണ്.
പ്രാഥമിക സ്‌ക്രീനിംഗിൽ, ഹൃദയ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്, ഇത് ഹൃദയത്തിന് തകരാറുണ്ടാകാമെന്ന് സൂചിപ്പിക്കുന്നു ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.സി.എൻ.മഞ്ജുനാഥ് പറഞ്ഞു.

ഈ കുട്ടികൾക്കെല്ലാം എക്കോ കാർഡിയോഗ്രാം ചെയ്യും, അത് സ്ഥിരീകരിച്ചാൽ, അതിനനുസരിച്ചുള്ള തുടർ ചികിത്സ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആവർത്തിച്ചുള്ള പനി, ചുമ, ശരീരത്തിലെ നീല നിറവ്യത്യാസം തുടങ്ങിയ ലക്ഷണങ്ങളെ അവഗണിക്കരുതെന്ന് മഞ്ജുനാഥ് മാതാപിതാക്കളെ ഉപദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us