മരങ്ങൾ മുറിക്കാൻ ഹർജി, ബെംഗളൂരുവിൽ പ്രദേശവാസികളുടെ പ്രതിഷേധം

ബെംഗളൂരു: കല്ലാൽ ശ്വാസകോശ അലർജി ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വീടിന് മുന്നിലെ രണ്ട് കല്ലാൽ മരങ്ങൾ നീക്കം ചെയ്യാൻ ബിബിഎംപിയോട് ആവശ്യപ്പെട്ട് റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ.

നഗരത്തിലെ ബിടിഎം ലെഔട്ടിലെ ഐഇഎസ് കോളനിയിലെ റിട്ടയേർഡ് ഓഫീസർ സുധീർ കുമാർ ആണ് മരങ്ങൾ മുറിക്കണമെന്ന ആവശ്യവുമായി ബിബിഎംപിയെ സമീപിച്ചത്.

വീടിന് മുന്നിലുള്ള റോഡിന് സമീപത്തെ രണ്ട് കല്ലാൽ മരങ്ങളിൽ വന്നിരിക്കുന്ന പക്ഷികളും വവ്വാലുകളും റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നു. കൂടാതെ തേനീച്ചയുടെ സാന്നിധ്യം തനിക്ക് ത്വക്ക്, ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞതായും സുധീർ കുമാർ പരാതിയിൽ പറയുന്നു. അയോഗ്യത മരങ്ങൾ മുറിച്ച് മാറ്റിനടണമെന്നും പരാതിയിൽ പറയുന്നു.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

സുധീർ കുമാറിന്റെ പരാതി ശ്രദ്ധയിൽപ്പെട്ട ബിബിഎംപി സ്ഥലം സന്ദർശിക്കുകയും മരത്തിൻറെ ശിഖരങ്ങൾ വെട്ടിമാറ്റുകയും ചെയ്തു. എന്നാൽ ഇത് പ്രദേശവാസികളെ ചൊടിപ്പിച്ചിരിക്കുകയാണ്. മരങ്ങൾ മുറിക്കുന്നത് തുടർന്നാൽ ഭാവിയിൽ ബെംഗളൂരുവിൻറെ അവസ്ഥ എന്താകുമെന്ന് പ്രദേശവാസികൾ ചോദിക്കുന്നത്. മരങ്ങളിൽ താമസിക്കുന്ന പക്ഷികൾ എവിടെ പോകുമെന്നും പ്രദേശവാസികൾ ചോദ്യമുന്നയിക്കുന്നു. പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് 60 ദിവസത്തിനുള്ളിൽ മരങ്ങൾ നട്ടുപിടിപ്പിക്കാൻ ബിബിഎംപി ഉത്തരവിട്ടു.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

1971 ലെ വൃക്ഷ സംരക്ഷണ നിയമം അനുസരിച്ച് മരം മുറിക്കുന്നതിന് മുമ്പ് പ്രദേശവാസികളുടെ സമ്മതം ആവശ്യമാണ്. നാട്ടുകാർ എതിർക്കുകയാണെങ്കിൽ മരം മുറിക്കാൻ പാടില്ല എന്നാണ് നിയമം. എന്നാൽ പ്രദേശവാസികളുടെ അനുമതി ഇല്ലാതെയാണ് ഐഎഎസ് ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മരങ്ങൾ മുറിക്കാൻ തുടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
[masterslider id="10"]

Related posts