‘റോഡിലെ കുഴികൾ മൂലം അപകടമുണ്ടായാൽ കലക്ടർമാർ വിശദീകരണം നൽകണം’

കൊച്ചി: ദേശീയപാതയിലെ കുഴികൾ കാരണം അപകടമുണ്ടായാൽ ജില്ലാ കളക്ടർമാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. മനുഷ്യനിർമ്മിത ദുരന്തങ്ങളാണിവ, ആരാണ് ഇതിന് ഉത്തരവാദിയെന്ന് കോടതി ചോദിച്ചു. ആളുകൾ മരിക്കുമ്പോൾ എന്തിനാണ് ടോൾ നൽകുന്നത്, ആരാണ് ടോൾ പിരിവ് നിർത്തേണ്ടതെന്നും കോടതി ആരാഞ്ഞു. ഈ മാസം 31ന് ഓൺലൈനായി ഹാജരാകാൻ വിജിലൻസ് ഡയറക്ടറോട് കോടതി നിർദേശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

തൃശൂർ, എറണാകുളം കളക്ടർമാർ കോടതി നിർദ്ദേശ പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മണ്ണുത്തി-കറുകുറ്റി ദേശീയപാതയിൽ വീഴ്ചയുണ്ടായെന്നാണ് തൃശൂർ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. റോഡ് പണി നടക്കുമ്പോൾ ആരും ഉത്തരവാദിത്തപ്പെട്ട ആരും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts