നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്നും അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: നഗരത്തിന്റെ ഹൃദയഭാഗത്തുള്ള എം എസ് ബിൽഡിംഗ് വളപ്പിലെ ചെളിക്കുണ്ടിൽ നിന്ന് ഏകദേശം 35 വയസ്സുള്ള ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

രാവിലെ 10.30 ഓടെയാണ് ചെളിക്കുണ്ട്‌ ക്ലീനർ ചെറുതായി അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ചെളിക്കുണ്ടിന്റെ തുറന്ന അടപ്പിലൂടെ അയാൾ താഴേക്ക് നോക്കിയപ്പോളാണ് മൃതദേഹം ഉള്ളിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (കബ്ബൺ പാർക്ക് സബ്ഡിവിഷൻ) പറഞ്ഞു.

  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!

ക്ലീനർ ഉടൻ പൊലീസിനെ വിളിച്ചു. പൊലീസ് എത്തി വെള്ളം പമ്പ് ചെയ്ത് മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ശരീരത്തിൽ മുറിവുകളൊന്നും ഇല്ലെന്നും മുങ്ങിമരിച്ചതാണെന്നാണ് തോന്നുന്നതെന്നും അപകടമാണോ മറ്റെന്തെങ്കിലുമാണോയെന്ന് അന്വേഷിക്കുകയാണെന്നും എസിപി പറഞ്ഞു.

ചെളിക്കുണ്ട്‌ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സിസിടിവി ക്യാമറകളൊന്നുമില്ല. ഒരു നിഗമനത്തിലെത്താൻ ഉടൻ ആവില്ലെന്നും ഓഫീസർ പറഞ്ഞു.
ഇത് 20×30 അടി വിസ്തീർണ്ണമുള്ള ഒരു വലിയ ചെളിക്കുണ്ടാണ് അതിന്റെ ആഴം ഏകദേശം 12 അടിയാണ്. സെക്രട്ടേറിയറ്റ് ഫയർ സ്റ്റേഷന്റെ അഗ്നിശമന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് ഇതിലെ വെള്ളമെന്നും ഓഫീസർ കൂട്ടിച്ചേർത്തു. വിധാന സൗധ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
[masterslider id="10"]

Related posts