എസ് ബി ഐയില്‍ നിന്ന് 11 കോടി രൂപയുടെ നാണയങ്ങള്‍ കാണാനില്ല; സിബിഐ അന്വേഷിക്കും

രാജസ്ഥാന്‍: എസ്ബിഐ ശാഖയിൽ നിന്ന് 11 കോടി രൂപയുടെ ചില്ലറത്തുട്ടുകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം നടത്തുന്നു. രാജസ്ഥാനിലെ കരൗളി ശാഖയിൽ നിന്നാണ് ഇത്രയധികം നാണയങ്ങള്‍ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് 25 ലധികം സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തിയെങ്കിലും കാണാതായ നാണയങ്ങളെക്കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.

രാജസ്ഥാൻ ഹൈക്കോടതിയുടെ ഏപ്രിൽ 13 ലെ ഉത്തരവ് പ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഡൽഹി, ജയ്പൂർ, ദൗസ, കരൗളി, അൽവാർ, ഉദയ്പൂർ, ബില്‍വാര നഗരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൗണ്ടിംഗിനായുള്ള സ്വകാര്യ ഏജന്‍സിയാണ് 11 കോടി വിലമതിക്കുന്ന നാണയങ്ങള്‍ കാണാനില്ലെന്ന് കണ്ടെത്തുന്നത്.

  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി

നിലവിൽ രണ്ട് കോടി രൂപയുടെ നാണയങ്ങൾ മാത്രമാണ് ആർബിഐക്ക് കൈമാറിയത്. ഇത് 3,000 നാണയ സഞ്ചികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവശേഷിക്കുന്ന നാണയങ്ങൾ എവിടെയാണെന്ന് ബാങ്ക് ജീവനക്കാർക്കോ അധികാരികൾക്കോ ഒരു ധാരണയുമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
[masterslider id="10"]

Related posts