എൻജിനീയർമാർക്ക് ബി ബി എം പിയുടെ പുതിയ സർക്കുലർ; പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ അച്ചടക്ക നടപടി

ബെംഗളൂരു: അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ നടപ്പാതകളിൽ വലിച്ചെറിയുന്ന പൈപ്പുകളും നിർമാണ സാമഗ്രികളും വൃത്തിയാക്കാനാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ലക്ഷ്യമിടുന്നത്. എല്ലാ സോണുകളിലെയും ചീഫ് എഞ്ചിനീയർമാർക്കും എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർക്കും നൽകിയ നിർദ്ദേശത്തിൽ, നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ബി ബി എം പി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് മുന്നറിയിപ്പ് നൽകി.

നിർമാണ സാമഗ്രികളും പൈപ്പുകളും വിവിധ സ്ഥലങ്ങളിൽ റോഡിലും ഫുട്പാത്തിലും കിടക്കുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
അതിനാൽ, പൈപ്പുകളും നിർമ്മാണ സാമഗ്രികളും വൃത്തിയാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം. എല്ലാ ഡിവിഷനുകളിലെയും എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ ഓഗസ്റ്റ് 21 ന് വൈകുന്നേരം 4 മണിക്ക് ജിയോ ടാഗ് ചെയ്ത ഫോട്ടോകൾ സഹിതം ചീഫ് എഞ്ചിനീയർമാർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും ബുധനാഴ്ച പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

  വിനോദയാത്രയ്ക്കിടെ ദുരന്തം; കെ.ആർ.എസ് ജലാശയത്തിൽ തോണി മറിഞ്ഞ് മലയാളികളായ ദമ്പതികൾ മരിച്ചു

നടപ്പാതയുടെ ശോച്യാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി ഒരു വാർഡൊന്നിന് 40 ലക്ഷം രൂപ വീതം നഗരസഭ അനുവദിച്ചിട്ടുണ്ടെങ്കിലും മിക്ക പാതകളിലും കാൽനടയാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞതും കാണാതായതുമാണ്. അവശിഷ്ടങ്ങൾ ഒഴികെ, വർഷങ്ങളായി റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് പരിസരവാസികൾ ട്രാഫിക് പോലീസിനോടും ബി ബി എം പിയോടും അഭ്യർത്ഥിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കനത്ത മഴയും കാറ്റും: നാല് ദിവസത്തിനിടെ വീണ മരങ്ങളുടെ കണക്ക് ഞെട്ടിക്കുന്നത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും പ്രളയഭീതി; എച്ച്.ബി.ആർ ലേഔട്ടിൽ പരിഹാരമില്ലാതെ ദുരിതം തുടരുന്നു
[masterslider id="10"]

Related posts