കെഎസ്ആർടിസി എല്ലാ മാസവും സമരം ചെയ്യുന്നത് ശരിയല്ല, ചർച്ച തുടരും: മന്ത്രി ആൻറണി രാജു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി എല്ലാ മാസവും പണിമുടക്കുന്നത് ശരിയല്ലെന്നും ശമ്പള പ്രതിസന്ധി സംബന്ധിച്ച ചർച്ചകൾ തുടരുമെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തൊഴിൽ, ഗതാഗത മന്ത്രിമാരുടെ സാന്നിധ്യത്തിൽ ട്രേഡ് യൂണിയനുകളുടെ യോഗം ചേർന്നു. തുടർച്ചയായ രണ്ടാം ദിവസവും ചർച്ചകൾ നടന്നെങ്കിലും ധാരണയായില്ല. 22ന് വീണ്ടും ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അഞ്ചിനകം ശമ്പളം വിതരണം ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. യൂണിയനുകൾ ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ചില കാര്യങ്ങളിൽ ധാരണയായി. എല്ലാ മാസവും സമരം നടത്തി കേസുമായി പോകുന്നതും ശരിയല്ലെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു.

  മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയെച്ചൊല്ലിയാണ് തർക്കം പ്രധാനമായും നടക്കുന്നതെന്നും നിലവിലുള്ള നിയമം അനുസരിച്ച് അത് നടപ്പിലാക്കാൻ നിയമ സെക്രട്ടറിയോട് നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രിമാർ പറഞ്ഞു. 60 വർഷം പഴക്കമുള്ള നിയമത്തിന്‍റെ അടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു. ബാക്കി സമയം ഓവർടൈം ആയി പരിഗണിച്ച് വേതനം നൽകണമെന്ന നിർദ്ദേശത്തിൽ തീരുമാനമായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുധാകരന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സമ്മര്‍ദത്തിലാക്കരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
[masterslider id="10"]

Related posts

Click Here to Follow Us