ഫ്‌ളാറ്റിലെ കൊലപാതകത്തിൽ പ്രതിയെന്ന് കരുതപ്പെടുന്ന ഒരാൾ പിടിയില്‍

കാസര്‍കോട്: ഇൻഫോപാർക്കിന് സമീപത്തെ ഫ്ളാറ്റിൽ, ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കേസിലെ പ്രതിയെന്ന് കരുതുന്ന അര്‍ഷാദിനെ പോലീസ് പിടികൂടി. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാസർകോട് അതിർത്തിയിൽ വെച്ചാണ് ഇയാൾ പിടിയിലായത്.

മലപ്പുറം വണ്ടൂർ അമ്പലപ്പടി പുത്തൻപുര വീട്ടിൽ രാമകൃഷ്ണന്‍റെ മകൻ സജീവ് കൃഷ്ണയെയാണ് (22) കഴിഞ്ഞ ദിവസം ഫ്ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പയ്യോളി സ്വദേശിയാണ് അർഷാദ്. അർഷാദിന്‍റെ ഫോൺ ഇന്നലെ മുതൽ തേഞ്ഞിപ്പലത്തിനടുത്ത് നിന്ന് സ്വിച്ച് ഓഫ് ആയിരുന്നു. പൊലീസ് ഇയാളെ വ്യാപകമായി തിരയുന്നതിനിടെയാണ് പിടിയിലായത്.

  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി

അതേസമയം, മരിച്ച സജീവ് കൃഷ്ണയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം ശരീരത്തിൽ 20ലധികം മുറിവുകൾ ഉണ്ട്. കഴുത്തിലും നെഞ്ചിലും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'പൂക്കി എക്സ്പ്രഷൻ'; വൈറൽ വിഡിയോയിൽ പ്രതികരണവുമായി കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
[masterslider id="10"]

Related posts