ഭര്‍ത്താവിനെ 700 രൂപയ്ക്ക് പറ്റിച്ചു; വര്‍ഷങ്ങള്‍ക്കുശേഷം ഭാര്യയ്ക്ക് 2000 രൂപ അയച്ച് കള്ളന്‍

പുല്‍പള്ളി: പെരിക്കല്ലൂർ സ്വദേശിനിയായ മേരിചേച്ചിക്ക് ഒരു കത്തു വന്നു. കത്ത് പൊട്ടിച്ചുനോക്കിയപ്പോൾ മേരി ചേച്ചി ഒന്നു ഞെട്ടി. കവറിനുള്ളില്‍ 2000 രൂപ. ഒപ്പമുണ്ടായിരുന്ന കുറിപ്പ് ഇങ്ങനെ. “പ്രിയ മേരിച്ചേടത്തി, ഞാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയി. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും. ആ പൈസ ഞാന്‍ ഇതോടെ അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം -എന്ന് അന്നത്തെ കുറ്റവാളി”

  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"

പെരിക്കല്ലൂര്‍ അങ്ങാടിയില്‍ തുണിക്കട നടത്തിയിരുന്ന ആളാണ് മേരിച്ചേടത്തിയുടെ ഭര്‍ത്താവ് ജോസഫ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ജോസഫ് മരിച്ചു. ജോസഫിനെ പറ്റിച്ച് അന്നെന്താണ് കുറ്റവാളി കൊണ്ടുപോയതെന്നറിയില്ല. പേരില്ലാത്ത കത്തില്‍ ഒരു ഒപ്പ് മാത്രമാണുള്ളത്. സംഭവത്തിൽ വ്യക്തതയില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം തെറ്റുതിരിച്ചറിഞ്ഞ് മാപ്പ് പറഞ്ഞ കുറ്റവാളിയോട് ക്ഷമിച്ചിരിക്കുകയാണ് മേരിച്ചേച്ചി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി
[masterslider id="10"]

Related posts