മധു വധക്കേസ് ; ഇന്നുമുതല്‍ അതിവേഗ വിചാരണ

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ഇന്നു മുതല്‍ അതിവേഗ വിസ്താരം. മണ്ണാർക്കാട് എസ് സി/എസ് ടി കോടതിയിൽ 25 മുതൽ 31 വരെയുളള ഏഴ് സാക്ഷികളെ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും വിചാരണക്കോടതി ഇന്ന് പരിഗണിക്കും.

ഇന്ന് മുതൽ വിചാരണ വേഗത്തിലാക്കാൻ ദിവസേന അഞ്ച് പേരെ വിസ്തരിക്കും. കഴിഞ്ഞ ദിവസം ഹാജരാകാതിരുന്ന 25-ാം സാക്ഷി രാജേഷ്, 26-ാം സാക്ഷി ജയകുമാർ എന്നിവരടക്കം ഏഴുപേരെ വിസ്തരിക്കും. 27-ാം സാക്ഷി സെയ്ദലവി, 28-ാം സാക്ഷി മണികണ്ഠൻ, 29-ാം സാക്ഷി സുനിൽകുമാർ, 30-ാം സാക്ഷി താജുദ്ദീൻ, 31-ാം സാക്ഷി ദീപു എന്നിവരുടെ വിസ്താരമാണ് ഇന്ന് നടക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts