ഛത്തീസ്ഗഢ് ഗ്രാമത്തിൽ രണ്ട് വർഷത്തിനിടെ അജ്ഞാത രോഗം ബാധിച്ച് 61 പേർ മരിച്ചെന്ന് പ്രദേശവാസികൾ

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 61 പേർ അജ്ഞാത രോഗം മൂലം മരിച്ചുവെന്ന് ഗ്രാമവാസികൾ. കോന്‍റ ഡെവലപ്മെന്‍റ് ബ്ലോക്കിലെ റെഗഡ്ഗട്ട ഗ്രാമത്തിലെ നിവാസികളാണ് അടുത്തിടെ ജില്ലാ അധികാരികളോട് ഈ പ്രശ്നം ഉന്നയിച്ചത്. രേഖകളുടെ പ്രാഥമിക അന്വേഷണത്തിൽ 47 പേർ അസുഖങ്ങളും സ്വാഭാവിക കാരണങ്ങളും ഉൾപ്പെടെ വിവിധ കാരണങ്ങളാൽ മരിച്ചതായി കണ്ടെത്തി. വെള്ളത്തിലെയും മണ്ണിലെയും ആർസെനിക് പോലുള്ള ഹെവി മെറ്റൽ അംശം കണ്ടെത്തുന്നത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും, പാരിസ്ഥിതിക കാരണങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനത്തിനായി ഓഗസ്റ്റ് 8 ന് വിദഗ്ധ സംഘത്തെ ഗ്രാമത്തിലേക്ക് അയയ്ക്കുമെന്നും അധികൃതർ പറഞ്ഞു.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

130 കുടുംബങ്ങൾ താമസിക്കുന്ന ഈ ഗ്രാമത്തിലെ ജനസംഖ്യ 1,000 ത്തിലധികം ആണ്. ജൂലൈ 27 ന്, ഗ്രാമവാസികൾ സുക്മ ജില്ലാ കളക്ടർക്ക് ഒരു കത്ത് കൈമാറി. 2020 മുതൽ കൈകളിലും കാലുകളിലും വീക്കത്തിന്‍റെ ലക്ഷണങ്ങളുള്ള യുവാക്കളും സ്ത്രീകളും ഉൾപ്പെടെ 61 പേർ മരിച്ചതായി കത്തിൽ അവകാശപ്പെട്ടു.

  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?

കൂടുതൽ മരണങ്ങൾ തടയുന്നതിനായി പ്രശ്നം കൈകാര്യം ചെയ്യാൻ ഡോക്ടർമാരുടെ ഒരു സംഘത്തെ ഉടൻ അയയ്ക്കണമെന്ന് ഗ്രാമവാസികൾ ഭരണകൂടത്തോട് അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
[masterslider id="10"]

Related posts