ശിക്ഷാവിധി കേട്ട് പ്രതി കോടതിയിൽ നിന്ന് ഇറങ്ങി ഓടി

കോട്ടയം: ബൈക്ക് തടഞ്ഞുനിർത്തി വ്യാപാരിയെ മർദ്ദിച്ച കേസിൽ കോടതി വിധി കേട്ടതും കോടതിയിൽ നിന്നിറങ്ങിയോടി പ്രതി. ചാത്തൻതറ കൊല്ലമുള കണ്ണന്താനം അജാസ് (35) ആണ് ഓടിയത്. അയാളെ ഇതുവരെ പിടികൂടിയിട്ടില്ല.

തിങ്കളാഴ്ച ഉച്ചയോടെ കോട്ടയം ജില്ലാ സെഷൻസ് കോടതിയിലാണ് സംഭവം. ഫെയ്സ്ബുക്ക് പോസ്റ്റിലെ പ്രതികരണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് മുക്കുട്ടുതറ സ്വദേശിയായ വ്യാപാരിയെ പ്രതി മർദ്ദിച്ചത്. 2018 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി

നാല് വർഷമായി തുടരുന്ന കേസിൽ തിങ്കളാഴ്ചയാണ് വിധി പ്രസ്താവിച്ചത്. ജാമ്യത്തിലിറങ്ങിയ മൂന്ന് പ്രതികളും വിധി കേൾക്കാൻ കോടതിയിലെത്തിയിരുന്നു. പ്രതികൾക്ക് കോടതി ആറ് വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. ഒളിവിൽ പോയ പ്രതിക്കായി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എരുമേലി പൊലീസും തെരച്ചിൽ നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു
[masterslider id="10"]

Related posts