പരിഷ്‌കരണം വിവാദമായതോടെ പാഠപുസ്തകങ്ങളിൽ എട്ട് തിരുത്തലുകൾ വരുത്താൻ ഉത്തരവിട്ട് കർണാടക സർക്കാർ

ബെംഗളൂരു : ശ്രീനാരായണഗുരുവിനെപ്പോലുള്ള സാമൂഹിക പരിഷ്കർത്താക്കളുടെ കൃതികൾ ഉപേക്ഷിച്ച് പാഠ്യപദ്ധതിയെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് സർക്കാർ നിയോഗിച്ച സമിതിയുടെ പരിഷ്ക്കരണങ്ങളെ എഴുത്തുകാരും അക്കാദമിക് വിദഗ്ധരും മതനേതാക്കളും പ്രതിപക്ഷ പാർട്ടികളും എതിർത്തതിനെത്തുടർന്ന് കർണാടകയിലെ വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ പാഠപുസ്തകങ്ങളിൽ എട്ട് തിരുത്തലുകൾ വരുത്താൻ ഉത്തരവിട്ടു.

ബസവണ്ണയുമായി ബന്ധപ്പെട്ട വശങ്ങൾ വളച്ചൊടിക്കുന്നുവെന്ന് പറഞ്ഞ ലിംഗായത്ത് സന്യാസിമാരിൽ നിന്നും രോഹിത് ചക്രതീർത്ഥ കമ്മിറ്റി കടുത്ത വിമർശനത്തിന് വിധേയമായിരുന്നു. ബി ആർ അംബേദ്കറാണ് ഭരണഘടനാ ശില്പിയെന്ന വസ്തുത ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയതായി അവർ ചൂണ്ടിക്കാട്ടി.

  കനത്ത കാറ്റും മഴയും; മെട്രോ സർവീസ് നിർത്തിവച്ചു, ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ

വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ജൂൺ ആദ്യം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചക്രതീർഥ സമിതി പിരിച്ചുവിട്ടിരുന്നു. 1 മുതൽ 10 വരെ ക്ലാസുകളിലെ കന്നഡ ഭാഷാ പാഠപുസ്തകങ്ങളിലും 6 നും 10 നും ഇടയിലുള്ള സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങളിൽ എട്ട് തിരുത്തലുകൾ വരുത്തും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി എച്ച്എസ് ശിവകുമാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. തിരുത്തലുകൾ ഒരു സമിതി ഏറ്റെടുക്കും. അധ്യാപകരും വിദഗ്ധരും അടങ്ങുന്ന, അത് പിന്നീട് മറ്റൊരു വിദഗ്ധ സംഘത്തിലേക്ക് റഫർ ചെയ്യും. സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത് തിരുത്തലുകൾ വരുത്തുമെന്നും പ്രസ്താവനയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിദ്ധരാമയ്യയുടെ ഭരണം ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടും: പ്രശംസയുമായി കെ.സി. വേണുഗോപാൽ
[masterslider id="10"]

Related posts