സ്‌കൂൾ വാഹന ഫീസ് വർധിപ്പിച്ചു പരാതിപ്പെട്ട് രക്ഷിതാക്കൾ

സ്കൂളുകൾ വീണ്ടും തുറന്നതോടെ, കോവിഡിന് മുമ്പുള്ളതിനെ അപേക്ഷിച്ച് ഗതാഗത ഫീസ് കുത്തനെ വർധിച്ചതായി നഗരത്തിലെ പല രക്ഷിതാക്കളും  പരാതിപ്പെടുന്നു. ഗതാഗത ഫീസ് വർദ്ധനവ് ഓരോ സ്‌കൂളിലും വ്യത്യസ്തമാണ്. ചില സ്‌കൂളിൽ ഇത് 60% വരെ ഉയർന്നതാണ് എന്നും രക്ഷിതാക്കൾ പറയുന്നു.

കോവിഡിന് മുമ്പ് 19,000 രൂപ നൽകിയിരുന്നെങ്കിൽ ഇപ്പോൾ 36,000 രൂപയാണ് നൽകേണ്ടിവരുന്നത്. ട്യൂഷൻ ഫീസിന്റെ ഏതാണ്ട് മൂന്നിലൊന്നാണ് ഇപ്പോൾ ട്രാൻസ്‌പോർട്ട് ഫീസ്

മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ 62% ബസ് ഫീസ് സ്കൂൾ അധികൃതർ വർധിപ്പിച്ചിട്ടുള്ളതെന്നും ഇത് അസ്വീകാര്യമാണെന്നും, മിക്ക രക്ഷിതാക്കളും ഒന്നുകിൽ തൊഴിൽ നഷ്‌ടമോ പൂജ്യം ശമ്പള വളർച്ചയോ നേരിടുമ്പോൾ ഈ വർദ്ധനവ് അന്യായമാണെന്നും രക്ഷിതാക്കൾ പണം നൽകുമെന്ന് അവർ എങ്ങനെ പ്രതീക്ഷിക്കുന്നു എന്നും സൗത്ത് ബെംഗളൂരുവിലെ ഒരു രക്ഷിതാവ് പറഞ്ഞു.

സർക്കാർ അത്തരം ഫീസിനെ സംബന്ധിച്ചിടത്തോളം സ്‌കൂളുകൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നിശ്ചയിക്കുകയും ഉറപ്പാക്കിയ നിയമങ്ങൾ പാലിക്കുകയും ചെയ്യുന്ന സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഓരോ തവണയും കോടതികളിൽ ഓടാൻ മാതാപിതാക്കൾക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us