ദുരഭിമാനക്കൊല: മകളെ കൊലപ്പെടുത്തി പിതാവ് പോലീസിന് മുന്നിൽ കീഴടങ്ങി

ബെംഗളൂരു: മൈസൂരിലെ പെരിയപട്ടണ താലൂക്കിൽ അന്യജാതിക്കാരനായ ആൺകുട്ടിയെ വിവാഹം കഴിച്ചതിന് ജൂൺ 6 ന് 17 വയസ്സുള്ള മകളെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ പോലീസിന് മുമ്പാകെ കീഴടങ്ങി. ഇയാൾക്കെതിരെ കേസെടുത്തതായി മൈസൂരു പോലീസ് അറിയിച്ചു.

പ്രതിയായ പിതാവ് സുരേഷ് ചൊവ്വാഴ്ച പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മൈസൂരു ജില്ലയിലെ പെരിയപട്ടണ താലൂക്കിലെ കഗ്ഗുണ്ടി ഗ്രാമവാസിയായ സുരേഷ് തിങ്കളാഴ്ച പുലർച്ചെയാണ് 17 വയസ്സുള്ള മകൾ ശാലിനിയെ കൊലപ്പെടുത്തിയത്. പ്രതിയായ പിതാവ് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

കർണാടകയിലെ ഉയർന്ന ജാതിയിൽപ്പെട്ട വൊക്കലിഗ സമുദായത്തിൽപ്പെട്ട ശാലിനി രണ്ടാം വർഷ പിയുസിയിൽ (പ്രീ-യൂണിവേഴ്‌സിറ്റി കോഴ്‌സ്) പഠിക്കുകയായിരുന്നു. അയൽവാസിയായ മെല്ലഹള്ളി ഗ്രാമത്തിലെ ഒരു ദളിത് ആൺകുട്ടിയുമായി കഴിഞ്ഞ മൂന്ന് വർഷമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ വിവരമറിഞ്ഞ രക്ഷിതാക്കൾ യുവാവിനെതിരെ പോലീസിൽ പരാതി നൽകി. എന്നാൽ പോലീസ് സ്‌റ്റേഷനിൽ മാതാപിതാക്കൾക്കെതിരെ പെൺകുട്ടി മൊഴി നൽകുകയായിരുന്നു.

താൻ യുവാവുമായി പ്രണയത്തിലാണെന്നും മാതാപിതാക്കളോടൊപ്പം പോകാൻ വിസമ്മതിച്ചതിനെത്തുടർന്ന് പോലീസ് അവളെ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു. കുറച്ചുനാൾ മുമ്പ് മകൾ മാതാപിതാക്കളെ വിളിച്ച് തന്നെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയും അതനുസരിച്ച് മാതാപിതാക്കൾ പെൺകുട്ടിയെ വീട്ടിലെത്തിച്ച ശേഷവും, താൻ ഇപ്പോഴും യുവാവിനെ സ്നേഹിക്കുന്നുവെന്നും അവനെ മാത്രമേ വിവാഹം കഴിക്കൂ എന്നും വീണ്ടും മാതാപിതാക്കളോട് പറഞ്ഞു.

ഇതിൽ പ്രകോപിതനായ പിതാവ് തിങ്കളാഴ്ച യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് മകളുടെ മൃതദേഹം ദളിത് ബാലന്റെ ഗ്രാമത്തിലെ കൃഷിയിടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us