ബെംഗളൂരു മലയാളിയായ കവയിത്രിക്ക് രബീന്ദ്രനാഥ് ടാഗോർ പുരസ്കാരം.

ബെംഗളൂരു : കവയിത്രി ശ്രീകല പി വിജയന് രബീന്ദ്രനാഥ് ടാഗോർ പുരസ്‌കാരം.

ലോകത്തിലെ ഏറ്റവും സജീവമായ റൈറ്റേഴ്സ് ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്സ് 2022 ലെ രവീന്ദ്രനാഥ ടാഗോർ സാഹിത്യ പുരസ്കാരം 2022 ലെ ബെംഗളൂരു മലയാളിയായ കവയിത്രി ശ്രീകല പി വിജയന് സമ്മാനിച്ചു.

ഗുരു രബീന്ദ്രനാഥ ടാഗോറിന്റെ 161-ാം ജന്മദിനത്തോടനുബന്ധിച്ച് ലോകസാഹിത്യത്തിനും സാഹിത്യ പ്രവർത്തനങ്ങൾക്കുമുള്ള സമർപ്പണത്തിനാണ് പുരസ്കാരം ലഭിച്ചത്.

ശ്രീകല നിരവധി ആമസോൺ ബെസ്റ്റ് സെല്ലർ ആന്തോളജികളുടെ ഭാഗമാണ്, “സോൾ ഇൻ ഹോൾ”, “അമോറസ് മ്യൂസിംഗ്സ്”, “മൃദുല”, എന്നിവയുടെ രചയിതാവാണ്, അവരുടെ രണ്ടാമത്തെ പുസ്തകമായ “അമോറസ് മ്യൂസിംഗ്സ്” ആമസോൺ ബെസ്റ്റ് സെല്ലർ ആണ് .

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

ശ്രീകല പി വിജയൻ എന്ന എഴുത്തുകാരി തന്റെ വിവേകത്തിന്റെയും മാനുഷിക സമീപനത്തിന്റെയും പേരിൽ ലോകസാഹിത്യത്തിൽ തന്റേതായ ഇടം നേടിയിട്ടുണ്ട്. അവരുടെ സൃഷ്ടികൾ വളരെ ഗുണനിലവാരമുള്ളതാണ്.

അവരുടെ കവിതകൾ പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥി സമൂഹത്തോടുള്ള അവളുടെ നിസ്വാർത്ഥ സേവനം പ്രശംസനീയം ആണ്.

അവർ ഒരു കൂട്ടം യുവ എഴുത്തുകാരെ വളർത്തുകയും ഇപ്പോൾ ആ കുരുന്നു പ്രതിഭകളുടെ ആദ്യത്തെ ആന്തോളജി “ദി ബർജിയൻസ്” പ്രസിദ്ധീകരിക്കുകയും ചെയ്തു.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

ക്രിയേറ്റീവ് വുമൻ, സർഗ്ഗധാര, പാലക്കാടന് ഫോറം തുടങ്ങി നഗരത്തിലെ നിരവധി പ്രമുഖ സംഘടനകളിൽ അംഗമാണ് എഴുത്തുകാരി ശ്രീകല പി വിജയൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts