സ്ത്രീധനത്തെ ചൊല്ലിയുള്ള പക: ഭർത്താവ് ഭാര്യയെ നദിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി.

ബെംഗളൂരു: വിവാഹശേഷം ആവശ്യപ്പെട്ട സ്ത്രീധനം നൽകാത്തതിന് ചന്ദ്രാ ലേഔട്ടിൽ നിന്നുള്ള 33 കാരിയെ ഭർത്താവ് സംഗമത്തിലെ മേക്കേദാട്ടു വെള്ളച്ചാട്ടത്തിന് സമീപം കാവേരി നദിയിലേക്ക് തള്ളിയിട്ടു. പ്രതി കെ.ലക്കപ്പ അവധിക്കെന്ന വ്യാജേന ഭാര്യ മംഗളയെ കൂട്ടിക്കൊണ്ടുപോയി കാവേരി നദിയിലേക്ക് തള്ളുകയായിരുന്നു. സ്ത്രീയെ തള്ളിയിട്ട സ്ഥലത്ത് മുതലകൾ നിറഞ്ഞതിനാൽ മംഗളയുടെ ശരീരത്തിന്റെ താഴത്തെ പകുതി മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നതാണ് കൂടുതൽ ഭയാനകമായ കാര്യം.

ഇനിയും കണ്ടെത്താനുള്ള ശരീരത്തിന്റെ പകുതിഭാഗം മുതല തിന്നതായിട്ടാണ് സംശയിക്കുന്നത്. പ്രതിയായ ഭർത്താവ് ലക്കപ്പ അറസ്റ്റിലായി. രണ്ട് വർഷം മുമ്പാണ് മംഗള ലക്കപ്പയെ വിവാഹം കഴിച്ചത്. ചൊവ്വാഴ്ചയാണ് മംഗളയുടെ സഹോദരൻ പി ഗുരുമൂർത്തി സഹോദരിയെ കാണാത്തതിൽ പോലീസിൽ പരാതി നൽകിയത്. പിറ്റേന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹത്തിന്റെ പകുതി നദിയിൽ ഒഴുകിനടക്കുന്നത് കണ്ടെത്തിയത്. അവർ ഉടൻ തന്നെ പരാതിക്കാരനെ വിളിച്ച് മൃതദേഹം തിരിച്ചറിയുകയായിരുന്നു.

ഹോട്ടലിൽ ജോലി ചെയ്യുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. ഭർത്താവിൽ നിന്നുള്ള സ്ത്രീധന പീഡനം സഹിക്കവയ്യാതെ മംഗള കൂടുതൽ സമയവും മാതാപിതാക്കളുടെ വീട്ടിൽ താമസിച്ചിരുന്നതായിട്ടാണ് പറയപ്പെടുന്നത്. കായലിൽ മൃതദേഹങ്ങൾ കണ്ടാൽ വിവരം അറിയിക്കാൻ പ്രാദേശിക മത്സ്യത്തൊഴിലാളികളോടും ഗാർഡുകളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ സ്ത്രീധന മരണം (ഐപിസി 304 ബി), സ്ത്രീധന പീഡനം (ഐപിസി 498 എ) എന്നിവയ്ക്ക് കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us