ഹാസനിൽ ജില്ലാ ഭരണകൂടം മദ്യവിൽപ്പന നിരോധിച്ചു

ബെംഗളൂരു : ബുധനാഴ്ച രാത്രി ജനതാദൾ (എസ്) മുനിസിപ്പൽ അംഗം പ്രശാന്തിനെ അക്രമികൾ കൊലപ്പെടുത്തിയതിനെ തുടർന്ന് ഹാസനിലെ മോർച്ചറിക്ക് സമീപം സുരക്ഷ വർധിപ്പിക്കുകയും, ജില്ലാ ഭരണകൂടം മദ്യവിൽപ്പന നിരോധിക്കുകയും ചെയ്തു.

ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തിയ ജെഡിഎസ് അംഗം സിറ്റി മുനിസിപ്പൽ കൗൺസിൽ അംഗം പ്രശാന്ത് നാഗരാജിന്റെ (40) മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുന്ന ഹാസൻ സർക്കാർ ആശുപത്രിക്ക് സമീപം പോലീസ് സുരക്ഷ ശക്തമാക്കി.

ജനതാദൾ(എസ്) അംഗത്തെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കാട്ടിൻകെരെ മാർക്കറ്റിലെ പൂ, പച്ചക്കറി, പഴം കച്ചവടക്കാരും വ്യാപാരികളും സ്വമേധയാ ബന്ദ് ആചരിച്ചു. മാർക്കറ്റിലെ മർച്ചന്റ്സ് അസോസിയേഷൻ കൊലപാതകത്തെ അപലപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us