കലേന അഗ്രഹാര തടാകം സന്ദർശിച്ച് നിർമ്മല സീതാരാമൻ

ബെംഗളൂരു: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഞായറാഴ്ച നഗരത്തിലെ കലേന അഗ്രഹാര തടാകം സന്ദർശിച്ചു. ബൃഹത് ബെംഗളൂരു മഹാനഗര പാലികയിലെ (ബിബിഎംപി) ബൊമ്മനഹള്ളി സോണിൽ സ്ഥിതി ചെയ്യുന്ന തടാകം, പാർലമെന്റ് അംഗങ്ങളുടെ ലോക്കൽ ഏരിയ ഡെവലപ്‌മെന്റ് സ്കീമിൽ (എംപിഎൽഎഡി) നിന്നുള്ള ഫണ്ടും സംസ്ഥാന ബജറ്റ് വിഹിതവും ഉപയോഗിച്ചാണ് പൗരസമിതി പുനരുജ്ജീവിപ്പിച്ചത്.

7.3 ഏക്കറിൽ പരന്നുകിടക്കുന്ന തടാകം 3 കോടി രൂപ ചെലവിലാണ് വികസിപ്പിച്ചത്. തടാക വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ബിബിഎംപി ചെളി നീക്കം ചെയ്യുകയും പ്രധാന ബണ്ട് ബലപ്പെടുത്തുകയും മലിനജല സംസ്കരണ പ്ലാന്റ് നിർമ്മിക്കുകയും ചെയ്തതായി ഒരു പ്രസ്താവനയിൽ പറയുന്നു. കൂടാതെ ഇവിടെ എത്തുന്ന സന്ദർശകർക്കായി നടപ്പാതകളും ടോയ്‌ലറ്റുകളും പൗരസമിതി നിർമിച്ചിട്ടുണ്ട്.

എംപിഎൽഎഡിന് കീഴിൽ 75 ലക്ഷം രൂപയും സംസ്ഥാന സർക്കാർ തടാക വികസനത്തിന് 1.5 കോടി രൂപയും നൽകിയതായി ബിബിഎംപി പത്രക്കുറിപ്പിൽ അറിയിച്ചു. മനുഷ്യനിർമ്മിത തടാകം കെസി വാലിയുടെ ഭാഗമാണ്, തടാകത്തിന്റെ സംഭരണശേഷി 58.50 എംഎൽ ആണ് (വികസനത്തിന് ശേഷം).

സംസ്ഥാനത്തെ പ്രതിനിധീകരിച്ച് രാജ്യസഭാംഗം കൂടിയായ ശ്രീമതി സീതാരാമൻ സന്ദർശനത്തിനിടെ വൃക്ഷത്തയ്യും നട്ടു. സ്ഥലം എംഎൽഎ കൃഷ്ണപ്പയും ബിബിഎംപി ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us