കേരളത്തിൽ ‘തക്കാളിപ്പനി’ പടർന്നുപിടിച്ചതിന് പിന്നാലെ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി തമിഴ്നാട്

ചെന്നൈ: കേരളത്തിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോയമ്പത്തൂർ ജില്ലാ ഭരണകൂടം അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി.

തമിഴ്‌നാട്-കേരള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വാളയാർ ചെക്ക്‌പോസ്റ്റിൽ അയൽസംസ്ഥാനത്ത് നിന്ന് വരുന്നവരെ പരിശോധിക്കാൻ റവന്യൂ, ആരോഗ്യ, പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

അതിർത്തിയിൽ 24 മണിക്കൂറും നിരീക്ഷണം നടത്താൻ ജില്ലയിൽ മൂന്ന് ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്ന് കോയമ്പത്തൂരിലെ ഹെൽത്ത് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി അരുണ പറഞ്ഞു.

  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

റവന്യൂ ഇൻസ്പെക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പൊലീസ് എന്നിവരടങ്ങുന്ന മൂന്ന് ടീമുകളെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ വിന്യസിച്ചിട്ടുണ്ട്. ആർക്കെങ്കിലും പനിയും ചൊറിച്ചിലും ഉണ്ടെങ്കിൽ അവർ ശ്രദ്ധിക്കും. ഈ പനി സ്വയം പരിമിതപ്പെടുത്തുന്ന ഒന്നാണ്, ഇതിന് പ്രത്യേക മരുന്നൊന്നുമില്ല. ആർക്കെങ്കിലും ഈ ഇൻഫ്ലുവൻസ ബാധിച്ചിട്ടുണ്ടെങ്കിൽ, അവരെ ഐസൊലേറ് ചെയ്യേണ്ടതുണ്ട്, കാരണം ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അതിവേഗം പകരും, ”അരുണ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ
[masterslider id="10"]

Related posts