പിഎസ്ഐ പരീക്ഷ തട്ടിപ്പ് അന്വേഷണ വീഴ്ച; കർണാടക എഡിജിപി അമൃത് പോളിന് സ്ഥലം മാറ്റം

ബെംഗളൂരു : സംസ്ഥാന സർക്കാർ റിക്രൂട്ട്‌മെന്റ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് അമൃത് പോളിനെ സ്ഥലം മാറ്റി ആഭ്യന്തര സുരക്ഷ വിഭാഗം (ഐഎസ്‌ഡി) എഡിജിപിയായി നിയമിച്ചു.

കഴിഞ്ഞ വർഷം 545 പോലീസ് സബ് ഇൻസ്‌പെക്ടർമാരെ നിയമിക്കുന്നതിനായി നടത്തിയ പരീക്ഷയിലെ അഴിമതിയുടെ പശ്ചാത്തലത്തിലാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്ന് വൃത്തങ്ങൾ അറിയിച്ചു.

  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്

ഏപ്രിൽ 12 ന്, സിഐഡിയുടെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ റിക്രൂട്ട്‌മെന്റ് പരീക്ഷയെക്കുറിച്ചുള്ള വിവരങ്ങൾ തേടി രണ്ട് മണിക്കൂറിലധികം പോളിന്റെ ഓഫീസ് സന്ദർശിച്ചിരുന്നു.

ബെംഗളൂരുവിലെ ക്രൈംസ് ആൻഡ് ടെക്‌നിക്കൽ സർവീസസ് എഡിജിപി ആർ ഹിതേന്ദ്രയെ റിക്രൂട്ട്‌മെന്റ് എഡിജിപിയായി ഒരേസമയം ചുമതലപ്പെടുത്തി. ഐഎസ്‌ഡി എഡിജിപിയായിരുന്ന അരുൺ ജെജി ചക്രവർത്തിക്ക് ഇതുവരെ തസ്തികയൊന്നും നൽകിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts