മൊബൈലിൽ തുടർച്ചയായി സംസാരിച്ചതിനെ ചൊല്ലിയുള്ള വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

ബെംഗളൂരു : മൊബൈലിൽ തുടർച്ചയായി സംസാരിച്ചതിൽ പ്രകോപിതനായി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. മൊബൈൽ ആസക്തിയെ ചൊല്ലിയുള്ള വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിലായതായി പോലീസ് അറിയിച്ചു. കാവേരിപുരയിലെ വസതിയിൽ വെച്ച് കാബ് ഡ്രൈവറായ അശോകാണ് ഭാര്യ വനജാക്ഷിയെ (31) കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മൊബൈലിൽ തുടർച്ചയായി സംസാരിച്ചതിന്റെ പേരിൽ പ്രതി ഭാര്യയുമായി വഴക്കിട്ടിരുന്നു.

  കര്‍ണാടക അതിര്‍ത്തി അടച്ചു

ഞായറാഴ്ച രാത്രിയുണ്ടായ തർക്കത്തിനൊടുവിൽ വനജാക്ഷിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. എന്നാൽ, ബുധനാഴ്ച, വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

15 വർഷമായി വിവാഹിതരായ ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. വനജാക്ഷി വസ്ത്രനിർമ്മാണശാലയിലാണ് ജോലി ചെയ്തിരുന്നത്. കൂടാതെ യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിക്കുകയും അക്കാര്യം ചോദ്യം ചെയ്യുകയും ചെയ്തു.

ഞായറാഴ്ച ഭാര്യ മൊബൈലിൽ ആരോടോ സംസാരിക്കുന്നത് കണ്ടതിനെ തുടർന്നാണ് മർദിച്ചതെന്നും തുടർന്നാണ് കൊലപാതകമെന്നും പ്രതി പോലീസിനോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
[masterslider id="10"]

Related posts