പബ്ലിക് ഹെൽത്ത് മാനേജ്‌മെന്റ് വർദ്ധിപ്പിക്കേണ്ടതുണ്ട്: ആരോഗ്യ മന്ത്രി

ബെംഗളൂരു : കോവിഡ് 19 മഹാമാരിയുടെ തുടക്കം മുതൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസുമായി (നിംഹാൻസ്) സഹകരിച്ച് മാനസികാരോഗ്യ പ്രശ്‌നങ്ങളെ നേരിടാൻ സംസ്ഥാന സർക്കാർ ആളുകളെ സഹായിക്കുന്നുവെന്ന്, പബ്ലിക് ഹെൽത്ത് മാനേജ്‌മെന്റ് വർദ്ധിപ്പിക്കേണ്ടതുണ്ട് ആരോഗ്യ കുടുംബക്ഷേമ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകർ അഭിപ്രായപ്പെട്ടു. 

“കോവിഡിന് ശേഷമുള്ള കാലയളവിൽ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ വർദ്ധനവ് മനസ്സിലാക്കിയതിന് ശേഷം കർണാടകയിലെ 25 ലക്ഷം കോവിഡ് ബാധിതർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഞങ്ങൾ മാനസികാരോഗ്യ കൗൺസിലിംഗ് സെഷനുകൾ നടത്തി. മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കർണാടക മുൻനിരക്കാരാണ്,” സൗത്ത് കാനറ ഫിസിയോതെറാപ്പി ടീച്ചേഴ്‌സ് അസോസിയേഷനും ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റും ചേർന്ന് സംഘടിപ്പിച്ച ഫിസിയോതെറാപ്പിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനമായ മംഗലാപുരം ഫിസിയോകോൺ 2022-ന്റെ ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us