മേക്കേദാട്ടു അണക്കെട്ട് നിർമിക്കാനുള്ള കർണാടക നീക്കത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട്

ചെന്നൈ: “സഹ-നദീതട സംസ്ഥാനങ്ങളുടെ സമ്മതവും കേന്ദ്ര സർക്കാരിൽ നിന്ന് ആവശ്യമായ അനുമതിയും വാങ്ങാതെ” കാവേരി നദിക്ക് കുറുകെ മേക്കേദാട്ടു അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടക സർക്കാരിന്റെ ശ്രമങ്ങളെ അപലപിക്കുന്ന പ്രമേയം തിങ്കളാഴ്ച തമിഴ്‌നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി.

കർണാടക ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രമേയം അംഗീകരിച്ചു. കർണാടക സർക്കാർ 2022-23 ലെ ബജറ്റിൽ രാമനഗര ജില്ലയിലെ മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കായി 1,000 കോടി രൂപ അനുവദിച്ചിരുന്നു.

  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

അയൽ സംസ്ഥാനത്തിന്റെ പെരുമാറ്റത്തിൽ തനിക്ക് കടുത്ത വേദനയുണ്ടെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് ജലവിഭവ മന്ത്രി വി ദുരൈ മുരുകൻ പറഞ്ഞു.

സാങ്കേതികവും പാരിസ്ഥിതികവും മറ്റ് അനുമതികളും നൽകരുതെന്നും കർണാടക സർക്കാർ മേക്കേദാട്ടു അണക്കെട്ട് നിർമിക്കുന്നതിന് ആവശ്യമായ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) പരിഗണിക്കരുതെന്നും പ്രമേയം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
[masterslider id="10"]

Related posts