ഹിജാബ് വിവാദം: 15 പിയു പെൺകുട്ടികൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു.

ബെംഗളൂരു: ഐപിസി സെക്ഷൻ 144 പ്രകാരം ഏർപ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ചതിന് തുമകൂരിലെ സർക്കാർ പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ 15 പെൺകുട്ടികൾക്കെതിരെ പോലീസ് കേസെടുത്തു.

ടൗൺഹാളിനടുത്തുള്ള ഗവൺമെന്റ് എംപ്രസ് ജൂനിയർ പിയു കോളേജിലെ 40 ഓളം പെൺകുട്ടികൾ ഹിജാബും ബുർഖയും ധരിച്ചതിന്റെ പേരിൽ ക്ലാസ് മുറികളിൽ പ്രവേശനം നിഷേധിച്ചപ്പോൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചിത്. ഇതിനുപുറമെ ഡെപ്യൂട്ടി കമ്മീഷണറുടെ നിരോധനാജ്ഞ നിലവിലിരിക്കെ അവർ ചെറിയ ദൂരം റാലി നടത്തുകയും ചെയ്തു.

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

ഇതെത്തുടർന്ന് വ്യാഴാഴ്ച അസിസ്റ്റന്റ് കമ്മീഷണർ അജയ്, പ്രീ-യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഗംഗാധർ, കോളേജ് പ്രിൻസിപ്പൽ ഷൺമുഖപ്പ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. പിന്നീട് അസിസ്റ്റന്റ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ, എഫ്‌ഐആറിൽ ഒരു വിദ്യാർത്ഥിയുടെയും പേര് പറയുന്നില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
[masterslider id="10"]

Related posts