വെള്ളം, വൈദ്യുതി നിരക്ക്, പാൽ വില പരിഷ്കരണം ഉടനില്ല; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

ബെംഗളൂരു: പകർച്ചവ്യാധിയുടെ മൂന്നാം തരംഗത്തിനിടയിൽ സർക്കാർ യൂട്ടിലിറ്റി ഏജൻസികൾ വെള്ളം, വൈദ്യുതി നിരക്ക്, പാൽ വില എന്നിവ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, സർക്കാർ തിടുക്കത്തിൽ തീരുമാനമെടുക്കില്ലെന്നും സാധാരണക്കാരെ ഭാരപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

നിരക്കുവർധനയ്ക്കുള്ള നിർദേശങ്ങൾ എല്ലാ വശങ്ങളിലും പരിശോധിക്കുമെന്നും പാലിന്റെ വില വർധിപ്പിക്കുന്നതിനും വൈദ്യുതിയുടെയും വെള്ളത്തിന്റെയും നിരക്ക് വർധിപ്പിക്കുന്നതിനുമുള്ള നിർദ്ദേശത്തിൽ ഞങ്ങൾ തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കില്ലന്നും ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം), ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി), കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) എന്നിവ യഥാക്രമം വെള്ളം, വൈദ്യുതി, പാൽ എന്നിവയുടെ വില വർധിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ സർക്കാരിന് സമർപ്പിച്ചിരുന്നു.

പാലിന് ലിറ്ററിന് 3 രൂപ തോതിൽ വില വർധിപ്പിക്കണമെന്ന് കർണാടക മിൽക്ക് ഫെഡറേഷനും, വൈദ്യുതി നിരക്ക് യൂണിറ്റിന് 1.58 രൂപ കൂട്ടണമെന്നുമാണ് ബെസ്‌കോമും ആവശ്യപ്പെട്ടിരുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us