വാക്സിൻ എടുത്ത കുട്ടികൾ മരിച്ച സംഭവം; അന്വേഷണ റിപ്പോർട്ട് തേടി മുഖ്യമന്ത്രി

ബെംഗളൂരു : ബെലഗാവി ജില്ലയിൽ വാക്സിൻ എടുത്ത മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സമഗ്രമായ അന്വേഷണ റിപ്പോർട്ട് തേടി. ജനുവരി 11ന് മീസിൽസ് റുബെല്ല (എംആർ) വാക്സിൻ എടുത്ത മൂന്ന് കുഞ്ഞുങ്ങൾ മരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി ബൊമ്മൈ ഡെപ്യൂട്ടി കമ്മീഷണറോട് റിപ്പോർട്ട് തേടി.

പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, രണ്ട് സർക്കാർ ആരോഗ്യ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തു, വാക്‌സിൻ നൽകിയ നഴ്‌സും ഒരു ഫാർമസിസ്റ്റും കുട്ടികൾക്ക് കുത്തിവയ്‌ക്കുമ്പോൾ അസെപ്‌റ്റിക് അല്ലെങ്കിൽ ശസ്ത്രക്രിയാ അണുവിമുക്തമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഡ് ചെയ്തത്. ഒരു ദിവസം മുമ്പ് ഫാർമസിസ്റ്റിൽ നിന്ന് നഴ്‌സ് വാക്‌സിനേഷൻ കുപ്പികൾ വാങ്ങി ഹോട്ടലിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നതായും പ്രോട്ടോക്കോളുകൾ ലംഘിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി ഇതാണ് ശിശുമരണത്തിലേക്ക് നയിച്ചതെന്നാണ് ഐഎഎൻഎസ് റിപ്പോർട്ടിൽ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
[masterslider id="10"]

Related posts