മുൻ കൗൺസിലറുടെ മകൻ സ്വയം വെടിവയ്ക്കാൻ ശ്രമിച്ചു; സുഹൃത്തിന് പരിക്കേറ്റു

ബെംഗളൂരു: വീട്ടിൽ വരാൻ വൈകിയതിന് ജ്യേഷ്ഠൻ വഴക്കുപറഞ്ഞതിനെ തടുർന്ന് മുൻ കോർപ്പറേറ്ററുടെ മകൻ പിസ്റ്റലിൽ നിന്ന് വെടിയുതിർത്ത് ആത്മഹത്യക്ക് ശ്രമിച്ചു. മുൻ ബിബിഎംപി കോർപ്പറേറ്റർ കെഎസ് സമീഉല്ലയുടെ മകൻ സൽമാൻ കെഎസ് (25) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്, എന്നാൽ സുഹൃത്ത് എസി മെക്കാനിക്കായ ഫിസൽ അഹമ്മദിനാണ് (22) വെടിയേറ്റത്. രാത്രി 9.30 ഓടെ സൽമാനും അഹമ്മദും മുൻ ബിടിഎം ലേഔട്ട് ഐ സ്റ്റേജ് വസതിയിൽ എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ദുബാരെ ക്യാമ്പിൽ ചരിഞ്ഞു

സൽമാന്റെ മൂത്ത സഹോദരൻ സുന മിയാൻദാദ്, വീട്ടിലേക്ക് വൈകി വന്നതിനു സൽമാനെ ശകാരിച്ചിരുന്നു. അസ്വസ്ഥനായ സൽമാൻ സ്വീകരണമുറിയിൽ സൂക്ഷിച്ചിരുന്ന മിയാൻദാദിന്റെ ലൈസൻസുള്ള പിസ്റ്റൾ എടുത്ത് സ്വന്തം തലയിലേക്ക് ചൂണ്ടുകയായിരുന്നു. മിയാൻദാദും അഹമ്മദും ട്രിഗർ വലിക്കുന്നത് തടയാൻ ശ്രമിച്ചെങ്കിലും സൽമാൻ മൂന്ന് റൗണ്ട് വെടിയുതിർക്കുകയും വെടിയുണ്ടകളിലൊന്ന് അഹ്മദിന്റെ കൈയിൽ കൊള്ളുകയും ചെയ്തു.

  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ

അഹമ്മദിനെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനഃപൂർവമല്ലാത്ത നരഹത്യക്ക് ശ്രമിച്ചതിന് സുദ്ദഗുണ്ടെ പാളയ പൊലീസ് കേസെടുത്തട്ടുണ്ട് . സൽമാൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
[masterslider id="10"]

Related posts