മുസ്ലീം യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്ത ഇൻസ്‌പെക്ടർക്ക് സസ്പെൻഷൻ

ബെംഗളൂരു : 23 കാരനായ മുസ്ലീം യുവാവിനെ പോലീസ് സ്റ്റേഷനിൽ വച്ച് മർദിക്കുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തതിന് പോലീസ് സബ് ഇൻസ്‌പെക്ടറെ ബെംഗളൂരു സിറ്റി പോലീസ് സസ്‌പെൻഡ് ചെയ്തു.

സബ് ഇൻസ്‌പെക്ടർ ഹരീഷിനെ ആണ് സസ്‌പെൻഡ് ചെയ്തത്.ഹരീഷിനെ സസ്‌പെൻഡ് ചെയ്‌തതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) സഞ്ജീവ് എം പാട്ടീൽ പറഞ്ഞു. ഇരയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

  ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇന്ന് റായ്ച്ചൂർ സന്ദർശിക്കും; വിവിധ പരിപാടികളിൽ പങ്കെടുക്കും

അയൽവാസിയുമായി നടന്ന വഴക്കിന്റെ പേരിലാണ് തൗസിഫ് പാഷയെ (23) വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്. തൗസിഫിനെ മോചിപ്പിക്കാൻ പോലീസ് പണം ആവശ്യപ്പെട്ടതായി പിതാവ് വിളിപ്പെടുത്തി. എന്നാൽ പോലീസ് സ്‌റ്റേഷനിൽ നിന്ന് പുറത്തുവരുന്നതുവരെ തൗസിഫ് ക്രൂരമായ മർദനത്തിന് ഇരയായതായി ഞങ്ങൾ അറിഞ്ഞിരുന്നില്ല എന്നും തൗസിഫിനെ പോലീസുകാർ ക്രൂരമായി മർദിച്ചതായി പിതാവ് പറഞ്ഞു.

  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡ്രോൺ വരുമെന്ന് ഉറപ്പായിരുന്നു’; പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു; ഒടുവിൽ ഉൾവനത്തിൽ ആ കാഴ്ച! ആ നാല് ദിനങ്ങൾ ശരണ്യ വിവരിക്കുന്നു
[masterslider id="10"]

Related posts

Click Here to Follow Us