പുതിയ പോസ്റ്റ്‌മോർട്ടം നിയമം ; പ്രതിസന്ധിയിലായി ബെംഗളൂരു ആശുപത്രികൾ

ബെംഗളൂരു : നരഹത്യ, ആത്മഹത്യ, ബലാത്സംഗം, സംശയാസ്പദമായ മരണം, ജീർണിച്ച ശരീരം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി ക്രമസമാധാന പ്രശ്നം നിലനിൽക്കുന്നുണ്ടെങ്കിൽ അത് ഒഴികെ സൂര്യാസ്തമയശേഷം പോസ്റ്റ്‌മോർട്ടം നടത്തരുതെന്ന കേന്ദ്രസർക്കാരിന്റെ നവംബർ 15 ലെ മെമ്മോറാണ്ടം,ബെംഗളൂരുവിലെ ആശുപത്രികളെ പ്രതിസന്ധിയിലാക്കി.

2003 മുതൽ സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റ്‌മോർട്ടം നടത്തുന്ന നിരവധി ആശുപത്രികൾ നിയമത്തിലെ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ്. ക്രമസമാധാന പ്രശ്‌നത്തിൽ ആരാണ് വേർതിരിച്ചറിയുക എന്നതിനെക്കുറിച്ച് ഡോക്ടർമാർ ആശ്ചര്യപ്പെട്ടു.

  ബെംഗളൂരുവിലെ യാത്രാക്ലേശം പരിഹരിക്കാൻ ജനകീയ സർവേ; 'സിറ്റിസൺസ് കമ്മ്യൂട്ട് പ്രോജക്റ്റുമായി' ഊർവാണി ഫൗണ്ടേഷൻ

ഓരോ വർഷവും 3,500 പോസ്റ്റ്‌മോർട്ടം നടത്തുന്ന വിക്ടോറിയ ഹോസ്പിറ്റൽ, ഇനിമുതൽ ക്രമസമാധാന പ്രശ്‌നമുണ്ടോ എന്നതിനെക്കുറിച്ച് തിരിച്ചറിയാൻ ഏരിയ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ കത്ത് ആവശ്യമാണെന്ന് പറഞ്ഞപ്പോൾ, തങ്ങൾ അത് ചെയ്യില്ലെന്ന് ബൗറിംഗ് ഹോസ്പിറ്റൽ പ്രതികരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെട്രോളിന് 2.61 രൂപ കൂടി; രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts